തൊടുപുഴ: കൊച്ചിയിൽനിന്ന് ചൊവ്വാഴ്ച കാണാതായ 14കാരനെ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ കൈനോട്ടക്കാരനൊപ്പം പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്.

വർഷങ്ങളായി തൊടുപുഴ നഗരത്തിനു സമീപം താമസിക്കുന്ന കൈനോട്ടക്കാരനായ മാഫിയ ശശി എന്നു വിളിക്കുന്ന ശശികുമാറിന്‍റെ (55) ഒപ്പമാണ് കുട്ടി രാത്രി കഴിഞ്ഞത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് എളമക്കര പോലീസിന് കൈമാറി. കുട്ടിയെ തട്ടിക്കൊണ്ട ുപോയതിനും ഉപദ്രവിച്ചതിനും ഇയാളുടെ പേരിൽ പോക്സോ വകുപ്പു പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസ് സേ പരീക്ഷയെഴുതാൻ കുട്ടി പോയത്. പരീക്ഷയെഴുതിയ ശേഷം പത്തോടെ സ്കൂളിൽ നിന്നിറങ്ങിയ കുട്ടി ഉച്ചയായിട്ടും വീട്ടിലെത്താതായതോടെ രക്ഷിതാക്കൾ അന്വേഷണം ആരംഭിക്കുകയും എളമക്കര പോലീസിൽ പരാതി നൽകുകയും ചെയ്തു.


സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ ഭാഗത്തേക്ക് പോയതായി വ്യക്തമായി. പോലീസും ബന്ധുക്കളും ചേർന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും ചൊവ്വാഴ്ച രാത്രി വൈകിയും കുട്ടിയെ കണ്ടെത്താനായില്ല.

ഇന്നലെ രാവിലെ ശശികുമാർ കുട്ടിയുടെ ബന്ധുവിനെ വിളിച്ച് കുട്ടി തന്നോടൊപ്പമുണ്ടെന്ന് അറിയിക്കുകയായിരുന്നു. എളമക്കര പോലീസ് അറിയിച്ചതനുസരിച്ച് തൊടുപുഴ പോലീസെത്തി തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ശശികുമാറിനെയും കുട്ടിയെയും കസ്റ്റഡിയിലെടുത്തു.