തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപക- അനധ്യാപക അധിക തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.

2024-2025 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണയ പ്രകാരം, സർക്കാർ മേഖലയിലെ 552 സ്കൂളുകളിൽ 915 അധിക തസ്തികകൾ അനുവദിച്ചു. 658 എയ്ഡഡ് സ്കൂളുകളിൽ 1304 അധിക തസ്തികകളും അനുവദിക്കാൻ തീരുമാനിച്ചു.

ആകെ 1210 സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്. 2024 ഒക്ടോബർ ഒന്നാം തീയതി മുൻകാല പ്രാബല്യത്തോടെ വ്യവസ്ഥകൾക്കു വിധേയമായാണ് അനുവദിച്ചത്. മലപ്പുറം ജില്ലയുടെ കാര്യത്തിൽ അറിയിപ്പ് പിന്നീട് ഉണ്ടാകും.


സർക്കാർ സ്കൂളുകളിൽ അധിക തസ്തികകളിൽ തസ്തിക നഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താൻ പാടുള്ളൂ. എയ്ഡഡ് സ്കൂളുകളിലെ അധിക തസ്തികകളിൽ, കെഇആർ ചട്ടം അനുസരിച്ച് മാത്രമേ നിയമനം നടത്താൻ പാടുള്ളൂ.

തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശന്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസറോ ട്രഷറി, സ്പാർക്ക് ഉദ്യോഗസ്ഥരോ ഉറപ്പു വരുത്തണമെന്നും നിർദേശിച്ചു.