തിരുവനന്തപുരം: മുനന്പം- വഖഫ് ഭൂമി പ്രശ്നം സംബന്ധിച്ച് സർക്കാർ നിയോഗിച്ച റിട്ടയേഡ് ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഇന്നലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

മുനന്പം ഭൂമിയിൽനിന്നും ഒരാളെപ്പോലും കുടിയൊഴിപ്പിക്കരുതെന്നും നിലവിൽ അവിടെ താമസിക്കുന്നവർക്ക് നിയമപരമായ എല്ലാ പിന്തുണയും സർക്കാരിന്‍റെ ഭാഗത്തുനിന്നും ചെയ്തുകൊടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

റിപ്പോർട്ടിലെ ശിപാർശകൾ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ശിപാർശകൾ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത ശേഷമായിരിക്കും തുടർനടപടികൾ.

എഴുപതിലധികം പേജുകളുള്ള റിപ്പോർട്ടാണ് തയാറാക്കിയിട്ടുളളത്. മുനന്പം വിഷയത്തിൽ ഫറൂഖ് കോളജുമായും വഖഫ് ബോർഡുമായും സർക്കാർ പ്രശ്നപരിഹാരത്തിന് ചർച്ച നടത്തണം.


അടിയന്തരഘട്ടം വന്നാൽ പൊതുതാത്പര്യം മുൻനിർത്തി മുനന്പത്തെ ഭൂമി സർക്കാരിന് ഏറ്റെടുത്ത്‌ പ്രദേശവാസികൾക്കു നൽകാം. മുനന്പത്തെ ജനതയുടെ റവന്യു അവകാശങ്ങൾ സംരക്ഷിക്കപ്പെടണം തുടങ്ങിയ നിർദേശങ്ങളും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

മുനന്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ പരിഹാരനിർദേശത്തിനായി കഴിഞ്ഞ നവംബറിലാണ് സർക്കാർ ജുഡീഷൽ കമ്മീഷനെ നിയമിച്ചത്.

ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാവും സർക്കാരിന്‍റെ തുടർനടപടികൾ.