തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജല വിഭവ മന്ത്രിയുടെ ഓഫീസ് നവീകരണ പ്രവർത്തനങ്ങൾക്കായി തുക അനുവദിക്കണമെന്ന മന്ത്രി റോഷി അഗസ്റ്റിന്‍റെ നിർദേശം ധനവകുപ്പു തള്ളി.

ഇതേ തുടർന്ന് ഓഫീസ് പരിഷ്കരണ ശിപാർശ സംബന്ധിച്ച ഫയൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ കൊണ്ടുവന്ന് അവതരിപ്പിച്ച് അനുമതി നേടി മന്ത്രി റോഷി അഗസ്റ്റിൻ.

മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ രണ്ടാം നിലയിലാണ് കേരള കോണ്‍ഗ്രസ്- എമ്മിന്‍റെ മന്ത്രിയായ റോഷി അഗസ്റ്റിന്‍റെ ഓഫീസ്. മന്ത്രിയുടെ കാബിനും ജീവനക്കാരുടെ ഓഫീസുകളും ഉൾക്കൊള്ളുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് 35 ലക്ഷം രൂപയുടെ അനുമതിയാണ് മന്ത്രിയുടെ ഓഫിസ് തേടിയത്.

ഇതിനു തൊട്ടു മുകൾ നിലയിലുള്ള റവന്യു മന്ത്രി കെ. രാജന്‍റെ ഓഫീസ് നവീകരണ പ്രവർത്തനങ്ങൾ നിലവിൽ നടന്നു വരികയാണ്. ഇതേ മാതൃകയിലുള്ള നവീകരണത്തിനുള്ള അനുമതിയാണ് ജലവിഭവ മന്ത്രിയും തേടിയത്. ധനമന്ത്രിയുടെ ഓഫീസും നോർത്ത് ബ്ലോക്കിലെ മൂന്നാംനിലയിലാണ്.


സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ ധനവകുപ്പ് മന്ത്രി റോഷിയുടെ നിർദേശം തള്ളി. ഇതേ തുടർന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യം ഇന്നലെ ചേർന്ന മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിച്ചത്.

തുടർന്നു മന്ത്രിസഭായോഗം 35 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. ചീഫ് സെക്രട്ടറിമാർ വിരമിക്കുന്നതിനു പിന്നാലെ പുതിയ ചീഫ് സെക്രട്ടറിമാരും സെക്രട്ടറിമാരും ഓഫീസ് പരിഷ്കരണങ്ങൾ തോന്നുംപടി നടത്തുന്പോഴും മന്ത്രിമാരുടെ ആവശ്യങ്ങൾ മാത്രം നിരസിക്കുന്ന നിലപാടിൽ പല മന്ത്രിമാർക്കും അതൃപ്തിയുണ്ട്.