കട്ടപ്പന: നാലുനില കെട്ടിടത്തിനുള്ളിലെ ലിഫ്റ്റ് നിയന്ത്രണം നഷ്ടപ്പെട്ട് മുകൾ നിലയിലെ കോണ്‍ക്രീറ്റ് റൂഫിലിടിച്ച് വ്യാപാരി മരിച്ചു.

കട്ടപ്പന പവിത്ര ഗ്രൂപ്പ് ഓഫ് കണ്‍സേണ്‍സ് (പവിത്ര ഗോൾഡ്) മാനേജിംഗ് പാർട്ണർ കട്ടപ്പന പുളിക്കൽ സണ്ണി ഫ്രാൻസിസ് (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പുളിയല റോഡിലെ പവിത്ര ഗോൾഡിന്‍റെ കെട്ടിടത്തിലായിരുന്നു അപകടം.

ഫർണിഷിംഗ് ജോലിക്കായി രണ്ടു തൊഴിലാളികളുമായി കെട്ടിടത്തിന്‍റെ മുകളിലെത്തി ജോലി നിരീക്ഷിച്ച് തൊഴിലാളികളെ അവിടെ ഇറക്കിയശേഷം താഴത്തെ നിലയിലേക്ക് സണ്ണി തനിച്ച് ലിഫ്റ്റിൽ ഇറങ്ങുന്പോൾ ലിഫ്റ്റ് മധ്യഭാഗത്തു കുടുങ്ങി.

പവിത്രാ ഗോൾഡിൽ ഉണ്ടായിരുന്നവരെ സണ്ണി ഫോണിൽ വിവരം അറിയിച്ചതനുസരിച്ച് ആളുകൾ എത്തി ലിഫ്റ്റ് കന്പനിയുമായി ബന്ധപ്പട്ടു. തുടർന്ന് വീഡിയോ കോളിലൂടെ കന്പനി മെക്കാനിക്കുകൾ നൽകിയ നിർദേശമനുസരിച്ച് ലിഫ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ലിഫ്റ്റ് നിയന്ത്രണം നഷ്ടമായി മുകളിലേക്കു പോകുകയായിരുന്നു.


ലിഫ്റ്റ് അതിവേഗം ഉയർന്ന് നാലാം നിലയുടെ കോണ്‍ക്രീറ്റ് റൂഫിൽ ഇടിച്ച് സണ്ണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി ലിഫ്റ്റിന്‍റെ ഗ്രില്ലുകൾ മുറിച്ചുമാറ്റി ആളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു നാലിന് പവിത്ര ജംഗ്ഷനിൽ പൊതു ദർശനത്തിനു വച്ചശേഷം അന്പക്കവല വിടി പടിയിലെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ മൂന്നിന് കട്ടപ്പന സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ.

ഭാര്യ ഷിജി കുമളി മുക്കുങ്കൽ കുടുംബാംഗം. മക്കൾ: സ്നേഹ (ഓസ്ട്രേലിയ), സാന്ദ്ര (ഓസ്ട്രേലിയ), സനൽ, സനു. മരുമകൻ: ഡൊമിനിക് മൈലാടിയത്ത് (അണക്കര, ഓസ്ട്രേലിയ).