രണ്ടു തവണയിൽ കൂടുതൽ നിയമനം പാടില്ലെന്നതു മാത്രമാണ് അയോഗ്യതയെന്നും തന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും പുനർനിയമനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രനുവേണ്ടി ബസവപ്രഭു പാട്ടീലും വാദിച്ചിരുന്നു.
തുടർന്ന് ഈ വിഷയങ്ങളിലെ സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. എന്നാൽ, നിയമന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസിയുടെ നിയമനം റദ്ദാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
വിസിയുടെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സർവകലാശാലാ സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കഡേമിക് കൗണ്‍സിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഹർജി നൽകിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഇവരുടെ ഹർജി തള്ളിയിരുന്നു. തുടർന്നായിരുന്നു ഹർജക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
കോടതി പരിഗണിച്ചത് നാലു കാര്യങ്ങൾ ന്യൂഡൽഹി: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സംബന്ധിച്ച കേസിൽ സുപ്രീംകോടതി പരിഗണിച്ചത് നാലു കാര്യങ്ങൾ.
►നിശ്ചത കാലാവധിയുള്ള സ്ഥാനത്തേക്ക് പുനർനിയമനം സാധ്യമാണോ?
►പുനർനിയമനത്തിന് 60 വയസ് പ്രായപരിധി തടസമാണോ?
►നിയമനത്തിന്റെ നടപടിക്രമങ്ങൾ പുനർനിയമനത്തിൽ പിൻതുടരേണ്ടതുണ്ടോ?
►നിയമനത്തിൽ ചാൻസലർക്ക് നിയമപരമായ അധികാരം ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ടോ?
ഒക്ടോബർ 17നാണ് ഹർജിയിന്മേലുള്ള വാദം തീർന്ന് വിധിപറയാൻ മാറ്റിയത്. ചാൻസലറായ ഗവർണർ വൈസ് ചാൻസലർക്കെതിരായി സത്യവാങ്മൂലം നൽകിയിരുന്നു. ദാമ ശേഷാദ്രി നായിഡു, അതുൽ ശങ്കർ വിനോദ് എന്നിവരാണ് ഹർജിക്കാർക്കായി ഹാജരായത്.