ഡോ.വന്ദനാദാസ് കൊലക്കേസ്; സാക്ഷിവിസ്താരം ഓഗസ്റ്റ് 12ന്  പുനരാരംഭിക്കും
Tuesday, July 29, 2025 7:07 AM IST
കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതക കേസിന്‍റെ സാക്ഷിവിസ്താരം ഓഗസ്റ്റ് 12 മുതല്‍ പുനരാരംഭിക്കും. പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകന്‍ കേസില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം സെഷന്‍സ് കോടതി വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

കേസില്‍ പ്രതിഭാഗത്തിനായി പുതിയ അഭിഭാഷകന്‍ ഹാജരായതോടെയാണ് വിചാരണ നടപടികള്‍ പുനരാരംഭിക്കുന്നത്. അഡ്വ. പ്രതാപ് ചന്ദ്രന്‍പിള്ളയാണ് പ്രതിഭാഗത്തിനായി ഹാജരാകുക. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതിക്ക് അഭിഭാഷകനെ കാണുന്നതിനായി ഓഗസ്റ്റ് ഏഴിനു മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ കേസില്‍ പ്രതി ഭാഗത്തിനായി ഹാജരായിരുന്ന ബി.എ ആളൂര്‍, പി.ജി. മനു എന്നിവര്‍ മരണപ്പെട്ടിരുന്നു. ശേഷം വിചാരണ തടസപ്പെടുകയുണ്ടായി. ഇതിന്‍റെ മറവില്‍ വിചാരണ നീട്ടി വയ്ക്കാന്‍ പ്രതി ശ്രമം നടത്തുന്നതായി ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനും സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്‍കി.

തുടര്‍ന്നു ജോണ്‍ എസ്. റാല്‍ഫ് പ്രതിഭാഗം അഭിഭാഷകനായി ഹാജരാകുകയും വിചാരണ തുടരുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വിചാരണയില്‍നിന്ന് ജോണ്‍ എസ്. റാല്‍ഫ് പിന്‍മാറിയതോടെ കോടതി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ച് വിചാരണ നിര്‍ത്തിവെക്കുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരായത്.