യുവാവിനേയും സുഹൃത്തിനേയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ പിടിയില്‍
Tuesday, July 29, 2025 7:07 AM IST
ചാത്തന്നൂര്‍: മുന്‍വിരോധം നിമിത്തം യുവാവിനേയും സുഹൃത്തിനേയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി.

ഇടവ, വെണ്‍കുളം പുല്ലൂര്‍വിളയിൽ മുഹമ്മദ് ഷാ(26), ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല ഉണ്ണിഭവനില്‍ ഉണ്ണിലാല്‍(39) എന്നിവരാണ് പോലീസിന്‍റെപിടിയിലായത്. ആദിച്ചനല്ലൂര്‍ പ്ലാക്കാട് സ്വദേശി കിഷോറിനേയും ഇയാളുടെ സുഹൃത്ത് വിശാഖിനേയുമാണ് പ്രതികള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വിശാഖും പ്രതികളും തമ്മില്‍ മുമ്പ് തര്‍ക്കമുണ്ടായതിന്‍റെ വിരോധം നിമിത്തം ഞായറാഴ്ച ഉച്ചയ്ക്ക് ആദിച്ചനല്ലൂര്‍ ജംഗ്ഷനുസമീപത്ത് കിഷോറും വിശാഖും യാത്ര ചെയ്തു വന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം പ്രതികള്‍ കൈയില്‍ കരുതിയിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ വിശാഖിന്‍റെ മുതുകില്‍ കുത്തേല്‍ക്കുകയും കിഷോറിന്‍റെ തലയിലും ചെവിയിലും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ചാത്തന്നൂര്‍ എസിപി അലക്സാണ്ടര്‍ തങ്കച്ചന്‍റെ നിര്‍ദ്ദേശപ്രകാരം സ്ഥലത്ത് എത്തിയ ചാത്തന്നൂര്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മോഷണം ഉൾപ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ മുഹമ്മദ് ഷാ. ഉണ്ണിലാലിനെതിരേയും സമാനമായ കുറ്റകൃത്യങ്ങള്‍ക്കുമുമ്പും ചാത്തന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവ ശേഷം ഒളിവില്‍ പോകാനായിരുന്നു പ്രതികള്‍ പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ പോലീസ് സംഘം ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ചതുമൂലം പ്രതികള്‍ ഏതാനും മണിക്കൂറുകള്‍ക്കകം പിടിയിലാവുകയായിരുന്നു.

ചാത്തന്നൂര്‍ സബ് ഇന്‍സ്പെക്ടര്‍ ബിജുബാലിന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷാജി, രാജേഷ്, എഎസ്‌ഐ സജി, സിപിഒമാരായ കണ്ണന്‍, അഭിലാഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.