ഡീസൽ ബങ്കുകൾ തുറന്ന് നൽകി അധികൃതർ
Tuesday, July 29, 2025 7:08 AM IST
വർഗീസ് എം. കൊച്ചുപറമ്പിൽ

ചവറ : 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം അവസാനിക്കാൻ ഇനി രണ്ട് ദിവസം കൂടി. 31ന് ട്രോളിംഗ് നിരോധനം അവസാനിക്കും. ട്രോളിംഗ് നിരോധനത്തിനെ തുടർന്ന് അധികൃതർ സീൽ ചെയ്ത് അടച്ചിരുന്ന ഡീസൽ ബങ്കുകൾ എല്ലാം തന്നെ ഉദ്യോഗസ്ഥരെ ത്തി ഇന്നലെ തുറന്നു നൽകി.

ഇതിനെ തുടർന്ന് ഡീസൽ ബങ്കുകളിൽ ബോട്ടുകളുടെ തിരക്കായി . കൂടാതെ ഐസ് പ്ലാന്‍റുകളും സജീവമായിട്ടുണ്ട്. ബോട്ടുകളിൽ ആവശ്യമുള്ള ഐസും കുടിവെള്ളവും ഇന്നലെ മുതൽ ബോട്ടുകളിലേക്ക് കയറ്റി തുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികൾ എല്ലാം തന്നെ കഴിഞ്ഞ രണ്ടു ദിവസം മുമ്പ് തന്നെ എത്തിത്തുടങ്ങി.

ഇതോടെ ബോട്ടുകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പുറമേ ഹാര്‍ബറുകളില്‍ പണിയെടുക്കുന്ന വർ ഉൾപ്പെടെ പതിനായിരങ്ങളാണ് ട്രോളിംഗ് നിരോധന സമാപനവും കാത്ത് ചാകര പ്രതീക്ഷിച്ചിരിക്കുന്നത്.

ഇത്തവണ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കടൽ ക്ഷോഭത്തിലാണ്. കൂടുതൽ ദിവസങ്ങളിലും കാലാവസ്ഥ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നതിനാൽ വള്ളങ്ങൾ ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമാണ് മത്സ്യബന്ധനത്തിന് പോയിരുന്നത്.നീണ്ടകര ,ശക്തികുളങ്ങര ഹാർബറുകൾ കേന്ദ്രീകരിച്ച് ഏകദേശം 1250 ൽപ്പരം ബോട്ടുകളാണ് മത്സ്യബന്ധനം നടത്തുന്നത്.

ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകളുടെ അറ്റകുറ്റപ്പണികളും പെയിന്‍റിംങ്ങും എല്ലാം തന്നെ നടത്തി. പല ബോട്ടുടമകളും കടം വാങ്ങിയാണ് ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തിയിരിക്കുന്നത്. ട്രോളിംഗ് നിരോധനം അവസാനിക്കുമ്പോൾ മിക്ക ബോട്ടുകളും നാലു മുതൽ ഒരാഴ്ച വരെയുള്ള മത്സ്യബന്ധനത്തിനായിട്ടാണ് പോകുന്നത്.നല്ല ചാകര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ട് ഉടമകളും തൊഴിലാളികളും.