നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ 11 റോഡുകള്‍ നവീകരിക്കുന്നതിന് ഏഴു കോടി രൂപ അനുവദിച്ചതായി കെ. ആന്‍സലന്‍ എംഎല്‍എ അറിയിച്ചു. കമുകിൻകോട് - വെൺപകൽ - പട്യക്കാല - നെല്ലിമൂട് റോഡ് ടാറിംഗിനായി 130 ലക്ഷം രൂപയും ഊരുട്ടുകാല - അരങ്കമുകൾ - രാമപുരം റോഡ് ടാറിങ്ങിനായി 100 ലക്ഷം രൂപയും അനുവദിച്ചു.

പട്ടികയിലെ റോഡുകളില്‍ ഏറ്റവും കൂടുതല്‍ തുക നവീകരണത്തിന് ലഭിച്ചവയാണ് ഇവ രണ്ടും. രാമേശ്വരം - തവരവിള റോഡിന് 85 ലക്ഷം രൂപയും വിരാലി - സിഎസ് ഐ ജംഗ്ഷൻ - കുന്നുകുഴി - കുന്നുവിള - പൊഴിയൂർ റോഡിന് 75 ലക്ഷം രൂപയും വെൺകുളം - ദശലക്ഷം റോഡിന് 75 ലക്ഷം രൂപയും പെരുമ്പഴുതൂർ - കളത്തുവിള റോഡിന് 55 ലക്ഷം രൂപയും പൊറ്റയിൽക്കട - ഞാറക്കാല- ഒറ്റപ്ലാവിള റോഡിന് 50 ലക്ഷം രൂപയുമാണ് ടാറിംഗിനായി അനുവദിച്ചിട്ടുള്ളത്.

പുത്തനമ്പലം - തേരന്നൂർ റോഡിന് 45 ലക്ഷം രൂപയും ഇസ്മേനിപുരം - കടമ്പറക്കൽ - കാഞ്ഞിരംമൂട് കടവ് റോഡിന് 35 ലക്ഷം രൂപയും ഈരാറ്റിൻപുറം - മാമ്പഴക്കര റോഡിന് 30 ലക്ഷം രൂപയും പാഞ്ചിക്കാട്ട് കടവ് - പഴയകട റോഡിന് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.