പേരൂര്‍ക്കട: പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ജ്വല്ലറിക്കെതിരേ തിരുവനന്തപുരം സിറ്റിയിലും റൂറല്‍ ഭാഗത്തുമായി താമസിക്കുന്ന കൂടുതല്‍ പേര്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കി. മേലേ പഴവങ്ങാടിയില്‍ പ്രവര്‍ത്തിച്ചുവന്ന ജ്വല്ലറിക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്.

കസ്റ്റമേഴ്‌സ് നല്‍കുന്ന പഴയ സ്വര്‍ണാഭരണങ്ങളും പണവും നിശ്ചിത വര്‍ഷത്തേക്ക് ഫിക്‌സഡ് ഡപ്പോസിറ്റായി സ്വീകരിക്കുമെന്നും അവര്‍ക്ക് ആകര്‍ഷകമായ പലിശ നല്‍കുമെന്നുമായിരുന്നു ജ്വല്ലറിയുടെ വാഗ്ദാനം.

ഇങ്ങനെ ഒരു നിശ്ചിത കാലാവധിയിലേക്ക് ഡെപ്പോസിറ്റ് ചെയ്യുന്നവര്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ അവര്‍ക്കു പലിശ നല്‍കുമെന്നും പുതിയ ആഭരണങ്ങള്‍ക്ക് പണിക്കൂലി ഈടാക്കില്ലെന്നുമായിരുന്നു വാഗ്ദാനം. പണം സ്ഥിരനിക്ഷേപം നടത്തുന്നവര്‍ക്ക് 12.5 ശതമാനം മുതല്‍ 19 ശതമാനം വരെ പലിശയാണ് ജ്വല്ലറി വാഗ്ദാനം ചെയ്തിരുന്നത്..! ചിലര്‍ക്ക് ഇത്തരത്തില്‍ ആറുമാസം വരെ പലിശ ലഭിച്ചതായി പറയുന്നുണ്ട്. ഒടുവില്‍ വിശ്വാസംമൂത്ത ഇവര്‍ പണവും പലിശയും ഉള്‍പ്പെടെ വീണ്ടും നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

കഴിഞ്ഞ ഒന്നരമാസത്തിനിടെ 130-ഓളം പരാതികളാണ് ഫോര്‍ട്ട് പോലീസിന് ജ്വല്ലറിക്കെതിരേ ലഭിച്ചത്. ഇതില്‍ 25 പരാതികളിന്മേല്‍ എഫ് ഐആര്‍ രേഖപ്പെടുത്തിക്കഴിഞ്ഞതായി ഫോര്‍ട്ട് സിഐ ശിവകുമാര്‍ അറിയിച്ചു. ഇപ്പോഴും വിവിധ സ്ഥലങ്ങളില്‍നിന്നു പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്.

തട്ടിപ്പിനെതിരേ ജ്വല്ലറി ഉടമയുടെ പൂജപ്പുരയിലെ വസതിക്കുമുന്നില്‍ കൊല്ലം സ്വദേശിയായ വയോധികന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സമരമിരിക്കുകയും കരമന സ്വദേശികളായ നാലുപേര്‍ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൂജപ്പുര പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.

മേലേ പഴവങ്ങാടിയിലെ ജ്വല്ലറി ഷോറൂം കഴിഞ്ഞ രണ്ടുമാസമായി അടഞ്ഞുകിടക്കുകയാണ്.