കുറ്റിച്ചൽ: പള്ളിയിലെ ലെ മോഷണത്തിനിടെ കള്ളനെ കൈ യോടെ പിടികൂടി വിശ്വാസികൾ പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് സ്വദേശി സെന്തിൽ എന്നു പറയുന്ന ആളെയാണ് പോലീസിന് കൈമാറിയത്. കുറ്റിച്ചൽ തച്ചൻകോട് വിശുദ്ധ യോവാക്കീം പള്ളിയിൽ ശനിയാഴ്ച പുലർച്ചെ നാലുമണിയോടൊയിരുന്നു സംഭവം.

പള്ളിയുടെ പരിസരത്ത് അപരിചിതനായ ആളെക്കണ്ടു വിശ്വാസികൾ ഓടികൂടി ഇയാളെ തടഞ്ഞുവച്ചു പരിശോധിച്ചപ്പോഴാണ് മോഷണമാണ് എന്നു കണ്ടെത്തിയത്. ഇയാളുടെ പക്കൽനിന്നും നാണയത്തുട്ടുകൾ, നോട്ടുകൾ എന്നിവ കണ്ടെത്തി.

തുടർന്നു നടത്തിയ പരിശോധനയിൽ കാണിക്കവഞ്ചി പൊട്ടിച്ച നിലയിലും കണ്ടെത്തി. ഇതോടെ ഇയാളെ നെയ്യാർ ഡാം പോലിസിനെ വരുത്തി കൈമാറി. മുമ്പ് കുറ്റിച്ചൽ ആർകെ ഓഡിറ്റോറിയത്തിൽ വിവാഹത്തിനുവന്ന കുട്ടിയെ മിഠായി കാണിച്ചു വിളിച്ചു പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിന് ഇയാളെ പിടിച്ചുവച്ചു പോലിസിനെ കൈമാറിയിരുന്നു.

നെയ്യാർ ഡാം പോലീസിന്‍റെ കസ്റ്റഡിയിലായിരുന്ന ഇയാളെ പരാതി ഒത്തുതീർപ്പാക്കി തമിഴ്നാട് ബസിൽ കയറ്റി വിട്ടു. മുൻപും ഇയാളെകെതിരെയുള്ള കേസിൽ പരാതി പിൻവലിച്ചതോടെ തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നു.