തിരുവനന്തപുരം: കോണ്‍ഗ്രസിൽ നിന്നും ആരെയും സ്വീകരിക്കുകയും ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുകയും ചെയ്യുന്ന ചവറ്റുകുട്ട സംസ്കാരമാണ് സിപിഎം ഇപ്പോൾ പുലർത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻഫിലിപ്പ്.

സമ്മോഹനം സംഘടിപ്പിച്ച സോളമൻ അലക്സിന്‍റെ രണ്ടാം ചരമദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചാണ് കെപിസിസി സെക്രട്ടറിയായിരുന്നസോളമൻ അലക്സിനെ സിപിഎമ്മിലേക്ക് ആനയിച്ചത്. പിന്നീട് അസുഖബാധിത നായ സോളമനെ തിരിഞ്ഞുനോക്കാൻ പോലും സിപിഎം നേതാക്കൾ തയാറായില്ല. വളരെ ദുഃഖിതനായാണ് അദ്ദേഹം മരണത്തെ നേരിട്ടത്. ഭാരത് സേവക് സമാജ് ദേശീയ ചെയർ മാൻ ബി.എസ്. ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

സമ്മോഹനം ചെയർമാൻ വിതുര ശശിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ കണ്‍വീനർ പിരപ്പൻകോട് സുഭാഷ്, നിനോ അലക്സ്, സി.കെ. വത്സലകുമാർ, കെ.കെ. ഗോപകുമാർ, ഡോ. എ.കെ. വഹീദാബീഗം, എസ്. മനോഹരൻനായർ, ബി. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.