തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിലെ പ്രതി സുകാന്തിനെ ഒന്പതു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ നൽകി.

പ്രതിയെ ഉധംപൂർ, ചെന്നൈ എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനാണ് കസ്റ്റഡിയിൽ നൽകിയത്. ഇവിടെയുള്ള ഹോട്ടലുകളിൽ ഇവർ ഒരുമിച്ചു താമസിച്ചിരുന്നു. 21 വരെയാണ് കസ്റ്റഡി.

ഇതിനു ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങും അത് മറ്റു സംസ്ഥാനങ്ങളിൽ പ്രതി മരണപ്പെട്ട പെണ്‍കുട്ടിയുമായി പോയിരുന്ന സ്ഥലങ്ങളിൽ അന്വേഷണം നടത്താനാണെന്നു പോലീസ് കോടതിയെ അറിയിച്ചു. ഇപ്പോൾ പ്രതി റിമാൻഡിലാണ്. അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.