ശനിയാഴ്ച രാവിലെ മുതല്‍ കുടിവെള്ളം മുടങ്ങി

പേരൂര്‍ക്കട: ഈ വര്‍ഷം അഞ്ചുമാസത്തിനിടെ നാലാംതവണയും എസി പൈപ്പ് പൊട്ടിയതോടെ കുടപ്പനക്കുന്ന് നിവാസികളുടെ കുടിവെള്ളം പൂര്‍ണമായും മുടങ്ങി. ശനിയാഴ്ച രാവിലെയാണ് പാതിരിപ്പള്ളി-കുടപ്പനക്കുന്ന് റോഡില്‍ 200 എംഎം എസി (ആസ്ബസ്‌റ്റോസ് സിമന്‍റ്) പൈപ്പ് പൊട്ടിയത്. കഷ്ടിച്ച് 40 വര്‍ഷം കാലാവധി പറയുന്ന പൈപ്പ് 1980-കളിലാണ് സ്ഥാപിക്കപ്പെട്ടത്.

പേരൂര്‍ക്കട ടാങ്കില്‍നിന്ന് ഊന്നംപാറ, കുടപ്പനക്കുന്ന്, എംഎല്‍എ റോഡ്, പാതിരിപ്പള്ളി, ബ്രീസ് ഗാര്‍ഡന്‍സ് വഴി പുല്ലിപ്ര വരെയുള്ള ഏകദേശം മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പൈപ്പിനുള്ളത്. ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുടപ്പനക്കുന്ന് ജംഗ്ഷനില്‍ ഇതേ പൈപ്പ് പൊട്ടി ദിവസങ്ങളോളം ജനങ്ങളുടെ കുടിവെള്ളം മുടങ്ങിയിരുന്നു. മേയ്മാസത്തില്‍ പൈപ്പ് പൊട്ടാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായി. അതിനിടെയാണ് ജൂണ്‍ മാസത്തില്‍ വീണ്ടും പൊട്ടിയിരിക്കുന്നത്.

പൈപ്പിന്‍റെ കാലാവധി കഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന വിധത്തില്‍ പൊട്ടിയ എസി പൈപ്പ് പൊളിഞ്ഞിളകുന്ന വിധത്തിലായിരുന്നു. മണിക്കൂറുകളോളം തൊഴിലാളികള്‍ പൈപ്പിന്‍റെ പണിയിലേര്‍പ്പെട്ടുവെങ്കിലും ഊറ്റുവെള്ളവും പൈപ്പിലെ ജലമൊഴുക്കുമാണ് പണി ദീര്‍ഘിപ്പിച്ചത്. പഴയ പൈപ്പും വിളക്കിച്ചേര്‍ക്കുന്ന റിംഗുകളും നീക്കിയശേഷമാണ് പുതിയ പൈപ്പ് സ്ഥാപിച്ചത്.

വൈകുന്നേരം ആറുമണിയോടുകൂടി അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചശേഷമാണ് പമ്പിംഗ് പുനരാരംഭിച്ചത്. ഉയര്‍ന്ന സ്ഥലങ്ങളില്‍ രാത്രി 11 മണിയോടുകൂടിയാണ് കുടിവെള്ളം എത്തിയത്. പൈപ്പ് പൊട്ടിയതോടെ പേരൂര്‍ക്കട, കുടപ്പനക്കുന്ന്, ഊന്നംപാറ, ദര്‍ശന്‍ നഗര്‍, ഹരിത നഗര്‍, സിവില്‍സ്റ്റേഷന്‍ റോഡ്, എംഎല്‍എ റോഡ്, മരിയനഗര്‍, പാതിരിപ്പള്ളി, ബ്രീസ് ഗാര്‍ഡന്‍സ്, ഭഗത്‌സിംഗ് നഗര്‍, പുല്ലിപ്ര തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ കുടിവെള്ളം പൂര്‍ണമായും മുടങ്ങുകയായിരുന്നു.

പുതിയ പൈപ്പ്: ടെന്‍ഡര്‍ നടപടിയിലേക്ക് എത്തിയതായി വാട്ടര്‍ അഥോറിറ്റി

പേരൂര്‍ക്കട: പേരൂര്‍ക്കട മുതല്‍ പുല്ലിപ്ര വരെയുള്ള എസി പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്ന പ്രൊപ്രോസല്‍ 2024-ല്‍ സമര്‍പ്പിച്ചതാണെന്നും ഇതു ടെന്‍ഡര്‍ നടപടികളിലേക്ക് എത്തിനില്‍ക്കുകയാണെന്നും വാട്ടര്‍ അഥോറിറ്റി സൂചിപ്പിച്ചു. മൂന്നര കിലോമീറ്ററോളം വരുന്ന പൈപ്പാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറ്റിസ്ഥാപിക്കുന്നത്.

ഇതില്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും തിരുവനന്തപുരം നഗരസഭയുടെയും ഇടപെടലുകളുണ്ട്. രണ്ടു കോടി രൂപയ്ക്കു മുകളില്‍ പ്രതീക്ഷിക്കുന്നതാണ് പുതിയ പ്രോജക്ട്. രണ്ടു പ്രോജക്ടുകളാണ് ഇതുമായി ബന്ധപ്പെട്ടു നടപ്പാക്കുന്നത്.

അതില്‍ ഒന്നാണ് പേരൂര്‍ക്കട-പുല്ലിപ്ര എസി പൈപ്പ് മാറ്റിസ്ഥാപിക്കല്‍. രണ്ടുപ്രോജക്ടും ഒന്നിച്ചു നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് 5 കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്നുണ്ട്.