പേരൂർക്കട: കാപ്പ നിയമപ്രകാരം രണ്ടുപേരെ പൂജപ്പുര പോലീസ് പിടികൂടി. ഇതിൽ ഒരാൾക്കെതിരേ കാപ്പ നിയമം പ്രയോഗിക്കുന്നത് ഇത് ഒമ്പതാം തവണ. തിരുമല പുന്നക്കാമുകൾ കല്ലറമഠം ക്ഷേത്രത്തിനു സമീപം ഉണ്ണി എന്നു വിളിക്കുന്ന ശ്രീജിത്ത് (34) ആണ് ഒമ്പതാം തവണ പിടിയിൽ ആയിരിക്കുന്നത്.

പുന്നയ്ക്കാമുകൾഇലക്ട്രിസിറ്റി ബോർഡിനു സമീപം നെടും ുറത്ത് വീട്ടിൽ മുഹമ്മദ് റെെസ് (19) എന്നയാളും കാപ്പ നിയമം പ്രകാരം പിടിയിലായിട്ടുണ്ട്. കൊലപാതക ശ്രമം, കഞ്ചാവ് കൈവശം വയ്ക്കൽ, മോഷണം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇരുവരും.

ശ്രീജിത്ത് കഴിഞ്ഞ മാർച്ച് മാസത്തിലാണ് എട്ടാമത്തെ കരുതൽ തടങ്കലിനു ശേഷം പുറത്തിറങ്ങിയത്. ഏറ്റവും ഒടുവിൽ പൂജപ്പുര എസ്ഐ സുധീഷിനെ കുത്തി പ്പരിക്കേൽപ്പിച്ചശേഷം രക്ഷപ്പെട്ടതോടുകൂടിയാണ് ഇയാൾക്കെതിരേ വീണ്ടും കാപ്പ നിയമം പ്രയോഗിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസിന്‍റെ നിർദേശപ്രകാരം പ്രതികളെ പിടികൂടുകയായിരുന്നു. ഇരുവരേയും പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.