തിരുവനന്തപുരം: 13 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയ ആശ വര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്ര ഇന്ന് ജില്ലയിലെത്തും. 17 വരെ ജില്ലയില്‍ പര്യടനം നടത്തും. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന യാത്ര മേയ് അഞ്ചിന് കാസര്‍ഗോഡ് നിന്നാണ് ആരംഭിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ മൂന്നു ദിവസങ്ങളിലായി 12 കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. ഓരോ കേന്ദ്രങ്ങളിലും പ്രത്യേക സ്വാഗതസംഘങ്ങള്‍ രൂപീകരിച്ച് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ സ്വാഗതസംഘം ചെയര്‍മാന്‍ പ്രഫ.ബി. രാജീവന്‍, കണ്‍വീനര്‍ എസ്. മിനി എന്നിവര്‍ പറഞ്ഞു.

ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധി സഭ ഇന്ന് വെഞ്ഞാറമൂട് സംഘടിപ്പിക്കും. ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമര യാത്രയുടെ സ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആരംഭിക്കുന്ന സഭയില്‍ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ഷാഫി അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് ആശാവര്‍ക്കര്‍മാര്‍ സമരാവശ്യമായി ഉന്നയിച്ച വിഷയങ്ങള്‍ അജണ്ടയായി ചര്‍ച്ച ചെയ്യും. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നതിനുള്ള പ്രമേയം നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന രാജേന്ദ്രന്‍ അവതരിപ്പിക്കും.