വിതുര: പൊന്മുടിയിൽ പുലി നായയെ പിടികൂടിയതായി പറയുന്ന ജസ്റ്റിന്‍റെ വീട്ടിൽ പാലോട് വനപാലകർ പരിശോധന നടത്തി . എന്നാൽ ഷെഡ്ഡിൽ രക്തക്കറയോ പുലിയുടെ കാൽപ്പാടുകളോ കിട്ടിയിട്ടില്ലെന്നും കൂടുതൽ അന്വേഷിക്കുന്നതായും വനം വകുപ്പ് അധികൃതർ പറഞ്ഞു. റാപ്പിഡ് റെസ്പോൺസ് ടീമിന്‍റെ സേവനവും ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ ഉറപ്പാക്കുമെന്നു വനംവകുപ്പ് അറിയിച്ചു.

പുലിയുടെ സാന്നിധ്യം ഈ പ്രദേശത്ത് നിത്യസംഭവമായതിനാൽ പുലി തന്നെയാണു നായയെ കൊണ്ടുപോയതെന്നും ഓരോ സംഭവങ്ങൾ നടക്കുമ്പോഴും സ്ഥിരീകരണ മില്ല എന്നുപറഞ്ഞു വനം വകുപ്പ് വിഷയങ്ങളെ നിസ്സാരവവത്കരിക്കുന്നതായും തൊഴിലാളികൾ പറഞ്ഞു.

ഈ പ്രദേശത്ത് അനവധി പുലികൾ വിഹ രിക്കുന്നതായും അനവധി നായ്ക്കളെ പിടികൂടിയതായും പൊന്മുടി പോലീസ് സ്റ്റേഷൻ വയർലെസ് സ്റ്റേഷൻ പൊന്മുടി യുപി സ്കൂൾ എന്നിവയുടെ പരിസരങ്ങളിൽ എല്ലാം പുലിയുടെ സാന്നിധ്യം ഉണ്ടെന്നും വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.