പാറശാല: റോഡില്‍ കോഴിമാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളിയ കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസിന്‍റെ പിടിയില്‍. തിരുവനന്തപുരം മണക്കാട് കരിമഠം നഗറില്‍ രാജീവ് (34) ആണ് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മാസം 19നു രാത്രി പരശുവയ്ക്കല്‍ ആലമ്പാറ റോഡില്‍ മാലിന്യം തള്ളിയശേഷം പ്രതികൾ വാഹനവുമായി കടന്നുകളയുകയായിരുന്നു. സിസിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണു മാലിന്യം കൊണ്ടുവന്ന വാഹനത്തെയും പ്രതികളെയും കുറിച്ചു സൂചന ലഭിച്ചത്. തുടര്‍ന്നു വാഹനത്തേയും ഒരുപ്രതിയേയും പോലീസ് പിടികൂടുകയായിരുന്നു.

പാറശാല പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ്. സജിയുടെ നേതൃത്വത്തില്‍ എസ്ഐ എസ്.എസ്. ദീപു, എഎസ്ഐ സാബു, എസ്‌സിപിഒ ഷാജന്‍, സിപിഒമാരായ സാജന്‍, രഞ്ജിത് പി. രാജ്, സംഗീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ വരുംദിവസങ്ങളില്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.