പേരൂര്‍ക്കട: മരുതൂരില്‍ പോത്തന്‍കോട് സ്വദേശിനി ഷഹീനയുടെ മരണവുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണത്തിനൊരുങ്ങി മണ്ണന്തല പോലീസ്. ഇതിന്‍റെ ഭാഗമായി ബന്ധുക്കളുടെയും വ്യാപാരികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തും.

ഷഹീന മരിച്ചുകിടന്ന മരുതൂരിലെ ഹോംസ്റ്റേയില്‍ ഇവരുടെ മാതാപിതാക്കള്‍ എത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ഷഹീനയുടെ സഹോദരന്‍ ഷംഷാദ് ഇവരുമായി നിരന്തരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടുവന്നുവെന്നും അയാള്‍ക്കു സംശയമാണെന്നും അതാണ് കൊലപാതകത്തിലെത്തിച്ചതെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.

മലപ്പുറം സ്വദേശിയായ ഒരാളുമായി ഷഹീനയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും അതു താന്‍ ചോദ്യം ചെയ് തിരുന്നുവെന്നും റിമാന്‍ഡിലാകുന്നതിനുമുമ്പ് ഷംഷാദ് പറഞ്ഞിരുന്നു. എന്നാല്‍ ഇതു വെറും ആരോപണമായാണ് ഷഹീനയുടെ ബന്ധുക്കള്‍ കാണുന്നത്. നിരന്തരം വീഡിയോ കോളില്‍ ഷഹീന വരുന്നതിനെതിരേയും ഷംഷാദ് പ്രതികരിച്ചിരുന്നു. ഈയാഴ്ച്ചതന്നെ ഷംഷാദിനെയും സുഹൃത്ത് വിശാഖിനെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കുമെന്നു പോലീസ് പറയുന്നു.

സഹോദരങ്ങള്‍ താമസിച്ചിരുന്ന മരുതൂരിലെ ഹോംസ്റ്റേയിലായിൽ പ്രതികളെ എത്തി ച്ചായിരിക്കും പ്രധാനമായും തെളിവെടുക്കുന്നത്.