നെയ്യാറ്റിന്‍കര: കാര്‍ഷികനേട്ടങ്ങളാലും ജലസന്പത്താലും അനുഗ്രഹീതമായ തലസ്ഥാനജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലെ തോടുകള്‍ പലതും മാലിന്യവാഹിനികളായിരിക്കുന്നു. മാലിന്യമുക്ത കേരളം എന്നു നൂറുവട്ടം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതരെ സംബന്ധിച്ചിടത്തോളം ഈ പരിസ്ഥി തിനാശ കാഴ്ചകള്‍ ആരും മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

നെയ്യാറ്റിന്‍കര താലൂക്കിലും സമീപപ്രദേശങ്ങളിലും നിരവധി ചെറുതും വലുതുമായ കുളങ്ങളും തോടുകളുമുണ്ട്. ജനസാന്നിധ്യമുണ്ടായിരുന്ന ഈ ജലാശയ പരിസരങ്ങള്‍ മിക്കവയും കേവലം നോക്കുകുത്തികളായി. വെള്ളം ഒഴുകാതിരുന്ന ചാനലുകള്‍ നാട്ടിന്‍പുറങ്ങളിലെ ഇളംതലമുറക്കാര്‍ക്ക് കളിക്കളങ്ങളായി പരിണമിച്ചു. ഡിജിറ്റല്‍ യുഗമായതോടെ പ്രാദേശിക കളിക്കാര്‍ പോലും ഈ ചാനലുകളുമായുള്ള അടുപ്പം അവസാനിപ്പിച്ചു.

കുളങ്ങളിലും തോടുകളിലുമൊക്കെ ചിലയിടങ്ങളില്‍ കാര്യമായ കൈയേറ്റമുണ്ടായതായും പരാതിയുണ്ട്. തോടുകളിലേക്കു മദ്യക്കുപ്പികളും ഗ്ലാസുകളും മാത്രമല്ല, മാലിന്യക്കിറ്റുകള്‍ വരെ വലിച്ചെറിയുന്ന പ്രവണത ഇപ്പോഴും തുടരുന്നു. വരണ്ട തോടുകളില്‍ കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ തെരുവു നായ്ക്കള്‍ക്കും കാക്കകള്‍ മുതലായവയ്ക്കും ആഹാരമാകുന്നുമുണ്ട്. പേരിനു വെള്ളമുള്ള തോടുകളിലും സ്ഥിതി വ്യത്യസ്ഥമല്ല. എന്നാല്‍ അവയൊന്നും നായ്ക്കളും കാക്കകളും ഉപയോഗിക്കുന്നില്ലായെന്നു മാത്രം.

തോടുകളുടെ സമീപത്തിരുന്നു മദ്യപിച്ചാലും ഇല്ലെങ്കിലും ഒഴിഞ്ഞ കുപ്പികള്‍ തോടുകളിലേയ്ക്കു തന്നെ ഉപേക്ഷിക്കുന്നതായാണ് പരാതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബജറ്റ് തയാറാക്കുന്പോള്‍ ജലാശയ നവീകരണത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും തുക അനുവദിക്കാറുണ്ടെങ്കിലും പലയിടത്തും അതൊക്കെ കടലാസില്‍ ഒതുങ്ങുന്നുവെന്നും പറയപ്പെടുന്നു. തോടുകളുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണേണ്ട യാതൊരു നടപടിയും പൊതുവേ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.