വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡില്‍ സാബു ഭവനില്‍ ജെ.ഷിബു മദ്യലഹരിയില്‍ അയല്‍വാസിയായ വീട്ടമ്മയെ കല്ല് കൊണ്ട് ഇടിച്ച് തലയ്ക്കു മാരകമായ മുറിവേല്‍പ്പിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി മദ്യപിച്ചെത്തുന്ന ഷിബു പിതാവിനേയും ഭാര്യയേയും ഉപദ്രവിക്കുന്നത് പതിവാണ്.

സഹികെട്ട ഭാര്യയും രണ്ടു മക്കളും പിരിഞ്ഞു കഴിയുകയാണ്. സ്ഥിരമായി മദ്യപിച്ചെന്തി അയല്‍വാസികളെ അസഭ്യം പറയുകയും ചോദ്യം ചെയ്യുന്നവരെ മാരകായുധങ്ങളുമായെത്തി അക്രമിക്കുകയാണ് പതിവ്. നാട്ടുകാര്‍ ഒപ്പിട്ട നിരവധി പരാതികള്‍ മാരായുട്ടം പോലീസില്‍ നല്‍കിയിട്ടുണ്ട്. മദ്യപ്പിച്ച് അസഭ്യം പറയുന്നതു നിത്യസംഭവമായതിനെ തുടർന്നു പഞ്ചായത്ത് ജാഗ്രതാ സമിതി ഇടപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സുരേന്ദ്രന്‍, പഞ്ചായത്ത് അംഗം കാനക്കോട് ബാലരാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നു.

രാസലഹരിക്കക്ക് അടിമപ്പെട്ട യുവാവ് പുരുഷന്‍മാര്‍ ഇല്ലാത്ത സമയത്തു വീട്ടില്‍ അതിക്രമിച്ചു കയറി കൈയിലുണ്ടായിരുന്ന കരിങ്കല്‍ ചീളി ഉപയോഗിച്ച് തലക്ക് ഇടിച്ച് മാരകമായ മുറിവേല്‍പ്പിക്കുകയായിരുന്നു. കുഴഞ്ഞു വീണ വത്സലയെ വീട്ടുകാർ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും തുടര്‍ ചികിത്സക്കായി കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. നാട്ടില്‍ ഭീതിപരത്തി അക്രമംനടത്തി അഴിഞ്ഞാടുന്ന പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .