നേമം: നേമം റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിലെ നിർമാണം പുരോഗമിക്കുന്നു. മൂന്നു സ്റ്റേബ്ലിംഗ് ലൈനുകള്‍, രണ്ട് പിറ്റ് ലൈനുകള്‍, രണ്ട് സിക്ക് ലൈനുകള്‍, പുതിയ സ്റ്റേഷന്‍ കെട്ടിടം, അടിപ്പാത, മേല്‍പ്പാലം തുടങ്ങിയവയാണു ടെര്‍മിനലിന്‍റെ ഭാഗമായി ആദ്യഘട്ടത്തിലെ പദ്ധതികള്‍.

117 കോടി രൂപയാണു നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേ അനുവദിച്ചിരിക്കുന്നത്. നിലവില്‍ രണ്ട് പിറ്റ് ലൈനുകളുടെയും മൂന്ന് സ്റ്റേബിളിംഗ് ലൈനുകളുടെയും നിര്‍മാണം നേമത്ത് നടന്നുവരികയാണ്. പുതിയ സ്റ്റേഷന്‍ കെട്ടിടത്തിനുള്ള നിർമാണ പ്രക്രിയകളും ആരംഭിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോം നിർമാണത്തിന്‍റെ ഭാഗമായുള്ള ഷെല്‍ട്ടറുകളുടെ പണികളും പൂര്‍ത്തിയായി വരുന്നു. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള രണ്ടാംപാതയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

തമ്പാനൂര്‍ മുതല്‍ നേമം വരെ മൂന്നാം പാതയും പരിഗണനയിലുണ്ട്. പലഭാഗങ്ങളിലുള്ള മേല്‍പ്പാല നിർമാണവും പുരോഗമിക്കുകയാണ്. നേമം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള സ്റ്റുഡിയോ റോഡ് മേല്‍പ്പാലത്തിന്‍റെ പണി അന്തിമഘട്ടത്തിലാണ്. പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഭൂമി ഏറ്റെടുത്ത സമയത്തുതന്നെ മൂന്നാം പാതയ്ക്കുകൂടി ചേര്‍ത്താണു ഭൂമി എടുത്തത്.

ആദ്യ ഘട്ടത്തില്‍ മൂന്നാം പാതയുടെ സിവില്‍ ജോലികള്‍ പൂര്‍ത്തിയാക്കും. ട്രാക്ക് ഇടുന്നതു പിന്നീടായിരിക്കും. നേമം ടെര്‍മിനല്‍ യാഥാർഥ്യമാകുമ്പോള്‍ തമ്പാനൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നും അടിയന്തരമായി വണ്ടികള്‍ക്കു നേമത്തേയ്ക്കുവന്നു പോകുന്നതിന് ഈ പാത ഉപയോഗിക്കും. മേല്‍പ്പാലങ്ങളുടെ നിർമാണം പൂര്‍ത്തിയായാല്‍ പിന്നീട് മൂന്നാം പാതയുടെ പണികള്‍ ചെയ്യാന്‍ കഴിയില്ല.

അതിനാല്‍ പാത ഇരട്ടിപ്പിക്കലിനോടൊപ്പം മൂന്നാം പാതയുടെ അടിസ്ഥാന നിർമാണ പ്രവര്‍ത്തനങ്ങള്‍കൂടി ചെയ്യും. മൂന്ന് പിറ്റ് ലൈനുകളും ഏഴ് സ്റ്റേബളിംഗ് ലൈനുകളും ഉള്‍പ്പെടുന്നതാണു രണ്ടാം ഘട്ടത്തില്‍ റെയില്‍വേയുടെ പരിഗണനയിലുള്ളത്. ഈ പദ്ധതി നടപ്പിലായാല്‍ കൂടുതല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയും.

ടെര്‍മിനല്‍ നിർമാണം പുരോഗമിക്കുന്ന തിരുവനന്തപുരം സൗത്തായി മാറിയ നേമം റെയില്‍വേ സ്റ്റേഷനില്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള റെയില്‍വേ മന്ത്രി വി. സോമണ്ണ രണ്ട് മാസം മുമ്പ് സന്ദര്‍ശനം നടത്തി പണികളുടെ പുരോഗതി വിലയിരുത്തിയിരുന്നു.