മഞ്ചേരി: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന ഉൗർങ്ങാട്ടിരി വില്ലേജിലെ ചെക്കുന്നുമല പ്രദേശവും വെറ്റിലപ്പാറ, കാവനൂർ, കീഴുപറന്പ് വില്ലേജുകളിലെ അപകട സാധ്യത മേഖലകളും റവന്യു-ജിയോളജി വകുപ്പ് സംഘം പരിശോധിച്ചു. വെറ്റിലപ്പാറ കരിന്പ് കോളനിയിൽ 23 കുടുംബങ്ങളാണ് മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്നത്.

ഉൗർങ്ങാട്ടിരി ചെക്കുന്ന് മലയിലും 14 കുടുംബങ്ങൾ ദുരന്ത ഭീഷണി നേരിടുന്നുണ്ട്. ഈ പ്രദേശത്തും മണ്ണിന് ബലം കുറവാണ്. ഡെപ്യൂട്ടി തഹസിൽദാർ കെ.ജെ. തോമസ്, ജില്ല അസിസ്റ്റന്‍റ് ജിയോളജിസ്റ്റ് പ്രവീണ്‍ കുര്യൻ തോമസ്, വെറ്റിലപ്പാറ വില്ലേജ് ഓഫീസർ അലി ഹസൻ ജിസ്തി, ഊർങ്ങാട്ടിരി വില്ലേജ് ഓഫീസർ റെയ്നോൾഡ് ജോസ്, കാവനൂർ വില്ലേജ് ഓഫീസർ കെ. ഷാജു എന്നിവരടങ്ങുന്ന സംഘം പരിശോധനക്ക് നേതൃത്വം നൽകി.