ആലിപ്പറന്പ്: മഴ കനത്തതിനാൽ പള്ളിക്കുന്ന് - കാളിക്കടവ് റോഡ്, ഹൈസ്കൂൾ വില്ലേജ് റോഡ് തകർന്നു. റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ സ്വകാര്യബസുകൾ ആലിപ്പറന്പ് ഭാഗത്തേക്കുള്ള സർവീസുകൾ നിർത്തി. ഈ ഭാഗത്തേക്ക് സർവീസ് നടത്തിയിരുന്ന ഇരുപതോളം ബസുകളാണ് റോഡ് തകർച്ച കാരണം ഓട്ടം നിർത്തിവച്ചത്. റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രാദേശിക ജനകീയ ആക്ഷൻ കൗണ്‍സിലിന് രൂപം നൽകി പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു.

സ്കൂൾ തുറക്കുന്പോൾ 15 ലധികം സ്കൂൾ ബസുകൾ സർവീസ് നടത്തേണ്ട പ്രധാന റോഡുകളിൽ ഒന്നാണിത്. മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് വരെയും കളക്ടർ മുതൽ വില്ലേജ് വരെയും റോഡിന്‍റെ ദുരാവസ്ഥ ബോധ്യപ്പെടുത്തിയതാണ്. ടി.കെ. ഹംസ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടത്തിയ നവകേരള ജന ജാഗ്രത സദസിലും പള്ളിക്കുന്ന് - കാളിക്കടവ് റോഡ്, ഹൈസ്കൂൾ വില്ലേജ് റോഡ് എന്നിവ പിഡബ്ല്യുഡി ഏറ്റെടുക്കാൻ നിവേദനം നൽകിയിരുന്നു. എന്നാൽ ഈ പ്രദേശത്തെ അവഗണിക്കുകയാണ് ഉണ്ടായതെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ കുറ്റപ്പെടുത്തി.

തുടർന്നുള്ള രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കാനും റോഡിന്‍റെ തകർച്ച ചൂണ്ടിക്കാട്ടി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുവാനും ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചു. ആധുനികരീതിയിൽ റോഡ് പുനർനിർമിച്ച് പരിഹാരം കാണുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കൗണ്‍സിൽ ചെയർമാൻ രാമചന്ദ്രൻ പറഞ്ഞു.