നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് ഇടതുപക്ഷ സർക്കാരിന്‍റെ ജനവിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്താകുമെന്നും യുഡിഎഫ് ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തെരഞ്ഞെടുപ്പിന്‍റെ മുഖ്യചുമതലയുണ്ടായിരുന്ന കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് എ.പി. അനിൽകുമാർ എംഎൽഎ.

പ്രതികൂല കാലാവസ്ഥയിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം ഉയർന്നത് ജനാധിപത്യ പ്രക്രിയയുടെ വിജയമാണെന്നും വോട്ടർമാരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പോളിംഗ് പൂർത്തിയായശേഷം നിലന്പൂരിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത് തലങ്ങളിൽ
നിന്ന് കണക്കുകൾ ലഭിച്ചുകൊണ്ടിരിക്കുന്നതയേ ഉള്ളൂ. തെരഞ്ഞെടുപ്പിന്‍റെ ആരംഭത്തിലുണ്ടായിരുന്ന ആത്മവിശ്വാസം അവസാനിപ്പിച്ചപ്പോൾ വർധിച്ചിരിക്കുകയാണ്.

ഭൂരിപക്ഷത്തെക്കുറിച്ച് പറയുന്നില്ല. നേരത്തെ പറഞ്ഞിരുന്ന 15,000 വോട്ടിൽ നിന്നും എത്ര കൂടുമെന്നതാണ് നോക്കുന്നത്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ വ്യക്തിബന്ധങ്ങളും മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളും വോട്ടായി മാറിയിട്ടുണ്ടാകും. എല്ലാ പഞ്ചാത്തുകളിലും ലീഡുണ്ടാകും. 23ന് വോട്ടെണ്ണുന്പോൾ അത് പിണറായി വിജയനും ഇടത് സർക്കാരിനുമുള്ള മറുപടിയായിരിക്കുമെന്നും അനിൽകുമാർ പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് പ്രസിഡന്‍റ് വി.എസ്. ജോയി, ഇസ്മായിൽ മൂത്തേടം, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഇഖ്ബാൽ മുണ്ടേരി, വി.എ. കരീം എന്നിവരും പങ്കെടുത്തു.