മഞ്ചേരി: പ്രധാനമന്ത്രിയെ അവഹേളിക്കുകയും സാമൂഹ്യാന്തരീക്ഷത്തിൽ ജാതി ചിന്ത വളർത്തുകയും അശ്ലീല പദസന്പുഷ്ടവുമായ ഗാനങ്ങളെഴുതിയ വ്യക്തിയെക്കുറിച്ച് കേരളത്തിലെ സർവകലാശാലകളിൽ പഠിപ്പിക്കുന്നത് വഴി വിദ്യാർഥികൾക്ക് എന്ത് സന്ദേശമാണ് സർവകലാശാലകൾ നൽകുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കഞ്ചാവുമായി പോലീസ് പിടിയിലായ വേടൻ എന്നറിയപ്പെടുന്ന ഗായകന്‍റെ ഈ പാട്ടുകൾ അക്കാഡമിക രംഗത്തെയോ കുട്ടികളുടെ മൂല്യബോധത്തെയോ വളർത്താൻ ഏതു തരത്തിലാണ് ഉപകരിക്കുക എന്ന് വ്യക്തമാക്കാൻ സർവകലാശാല അധികാരികൾ തയാറാകണം.

ഇത്തരം തലതിരിഞ്ഞ നിലപാടുകളാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പിറകോട്ട് പോകാൻ കാരണമെന്നും യോഗം വിലയിരുത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഡോ. എം.പി. രവിശങ്കർ അധ്യക്ഷത വഹിച്ചു.