അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ദിവസങ്ങളായുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ശ്രമങ്ങൾ തുടരുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. അങ്ങാടിപ്പുറം മേൽപാലം അവസാനിക്കുന്നിടത്ത് തുടർച്ചയായുണ്ടാകുന്ന കുഴികൾ കാരണം വലിയ ഗതാഗത തടസം അനുഭവപ്പെടുന്നു. ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് എംഎൽഎയുടെ നിർദേശ പ്രകാരം കട്ട പതിക്കുന്നതിന് ഫണ്ട് അനുവദിക്കുകയും അഞ്ച് മാസങ്ങൾക്ക് മുന്പ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിരുന്നു.

ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി
എംഎൽഎ അറിയിച്ചു. ഇത് സംബന്ധിച്ച് പിഡബ്ലിയുഡി, നാഷണൽ ഹൈവേ വിഭാഗം ഉദ്യോഗസ്ഥർ, തഹസിൽദാർ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു. 25ന് കളക്ടറുടെ സാന്നിധ്യത്തിൽ എംഎൽഎയും മറ്റു ഉദ്യോഗസ്ഥരും യോഗം ചേരുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.

മേൽപ്പാലത്തിന് മുകളിലുള്ള കുഴികൾ അടയ്ക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങാടിപ്പുറം ഗതാഗത കുരുക്കിന് പരിഹാരത്തിനായി വൈലോങ്ങര -ഓരാടംപാലം ബൈപാസിന്‍റെ നടപടി ക്രമങ്ങൾ വേഗമാക്കുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.