വണ്ടൂർ: വണ്ടൂർ ബ്ലോക്ക് ഓഫീസ് വളപ്പിലെ മരങ്ങൾ അനധികൃതമായി മുറിച്ച് കടത്തിയെന്ന് പരാതി.ബ്ലോക്ക് വളപ്പിലെ ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനോട് ചേർന്ന സ്ഥലത്തെ വൻമരങ്ങളാണ് മുറിച്ചു മാറ്റിയിട്ടുള്ളത്. ഇതിനെതിരെ ബ്ലോക്ക് പ്രസിഡന്‍റ്് വി.കെ. ഹസ്കർ പോലീസിൽ പരാതി നൽകി.

മരങ്ങൾ മുറിക്കുന്നതിന് ബ്ലോക്ക് ഭരണ സമിതിയുടെ അംഗീകാരം വേണമെന്നാണ് ഭരണസമിതി അധികൃതർ പറയുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഏത് വസ്തുവും വിൽപ്പന നടത്തുന്നതിന് പാലിക്കേണ്ട നടപടി ക്രമങ്ങൾ ഇക്കാര്യത്തിൽ പാലിച്ചിട്ടില്ല. മരം മുറിക്കണമെങ്കിൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്‍റ് മരത്തിന് വില നിശ്ചയിക്കുകയും തുടർന്ന് ടെൻഡർ ചെയ്യുകയും വേണം. ഇവിടെ അത് പാലിച്ചിട്ടില്ല.

വിലപിടിപ്പുള്ള ഫർണിച്ചർ മരങ്ങളും പ്ലൈവുഡ്, തീപ്പെട്ടി എന്നിവക്കുള്ള വെള്ളത്തടികളും ഇതിൽ പെടും.

ആഗ്രോയുടെ ഓഫീസ് കെട്ടിടത്തിലേക്ക് വീഴാവുന്ന മരത്തിന്‍റെ ഭാഗങ്ങൾ വെട്ടിമാറ്റാൻ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ നിന്ന് ലഭിച്ച അനുമതിയുടെ മറവിലാണ് മുഴുവൻ മരങ്ങളും മുറിച്ചു മാറ്റിയത്. തീർത്തും നിരുത്തരവാദപരമായ നിലയിൽ നടത്തിയ ഈ മരംമുറിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും അതിനാണ് ക്വട്ടേഷൻ നടപടി സ്വീകരിച്ചതെന്നുമാണ് ബ്ലോക്ക് ഭരണ സമിതി പറയുന്നത്.

നിലവിൽ ആഗ്രോയുടെ പക്കലുള്ള ഭൂമി തർക്ക ഭൂമിയാണെന്നും അവകാശം തെളിയിക്കാൻ അവർ രേഖകൾ ഹാജരാക്കണമെന്നും ബ്ലോക്ക് ഭരണസമിതി ആവശ്യപ്പെട്ടു.