നിലന്പൂർ: നിലന്പൂരിൽ യുഡിഎഫ് രാഷ്ടീയ തീക്കളിക്ക് നേതൃത്വം നൽകുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇത് അപകടകരമാണെന്ന് നിലന്പൂരിലെ വോട്ടർമാർ തിറിച്ചറിഞ്ഞതായും ജനങ്ങൾ അതിനനുസരിച്ചായിരിക്കും ഈ തെരഞ്ഞെടുപ്പിൽ വിധിയെഴുതുകയെന്നും ആദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിന് അവരുടെ രാഷ്ട്രീയ പരിമിതി ബോധ്യമായിട്ടുണ്ട്. അതോടെ അവരുടെ ആത്മവിശ്വാസത്തിന് കോട്ടം തട്ടിയിട്ടുമുണ്ട്. കോണ്‍ഗ്രസിന്‍റെ നിലപാടിൽ വലിയൊരു വിഭാഗത്തിന് അസംതൃപ്തിയുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പിന്‍റെ ചുക്കാൻ പിടിച്ചത് ന്യൂജെൻ തലമുറയാണ്. വലിയൊരു വിഭാഗത്തിനെ പരിഗണിച്ചില്ലെന്ന ആക്ഷേപവും കോണ്‍ഗ്രസിനകത്തുള്ളതായി വിജയരാഘവൻ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയതോടെ കേരളത്തെ തീവ്ര വർഗീയതയിലേക്ക് തള്ളിയിടുകയായിരുന്നു. ഇത് യുഡിഎഫിന് അബദ്ധത്തിൽ പറ്റിയതൊന്നുമല്ല, ബോധപൂർവം സൃഷ്ടിച്ചെടുത്തതാണ്. ഇത് അപകടമാണെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞതായും വിജയരാഘവൻ പറഞ്ഞു.

പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസ്താവന നടത്തിയിട്ടില്ലെന്നും ആ കാലത്തിനനുസരിച്ച നിലപാട് സ്വീകരിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. വി.പി. സിംഗിനെതിരായ അവിശ്വാസ പ്രമേയത്തിൽ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നിന്നതായും വിജയരാഘവൻ പറഞ്ഞു.