ചങ്ങരംകുളം: അണലിലെയും കൊണ്ട് ഒരു ദിവസത്തെ യാത്ര നടത്തിയ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. കോലൊളന്പ് സ്വദേശിയായ കിഴക്കേവളപ്പിൽ നാസറും കുടുംബവുമാണ് അണലിയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഉഗ്രവിഷമുള്ള പാന്പായ അണലി വാഹനത്തിനുള്ളിൽ കയറിയത് അറിയാതെയാണ് നാസർ കുടുംബവുമൊത്ത് ബന്ധുവീടുകളിൽ പോയത്.

പകൽ മുഴുവനും യാത്ര കഴിഞ്ഞ് എത്തിയ കുടുംബം രാത്രിയിൽ വാഹനം നിർത്തി വീട്ടിൽ കയറുകയും ചെയ്തു. കുറച്ച് കഴിഞ്ഞതോടെയാണ് നിർത്തിയിട്ട വാഗണ്‍-ആർ കാറിന്‍റെ അകത്ത് ഡാഷ് ബോർഡിൽ പാന്പ് ഇഴഞ്ഞു നീങ്ങുന്നത് നാസറിന്‍റെ ഭാര്യ ബുഷ്റയുടെ ശ്രദ്ധയിൽപെട്ടത്.

ഉടനെ വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് തങ്ങൾ യാത്ര ചെയ്ത് വന്ന കാറിനകത്ത് ഉണ്ടായിരുന്നത് ഉഗ്രവിഷമുള്ള അണലിയാണെന്ന് കുടുംബം തിരിച്ചറിഞ്ഞത്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ നാസർ തന്‍റെ ബന്ധുക്കളെ കാണാൻ പോയ സമയത്ത് വാഹനം നിർത്തിയിട്ട സ്ഥലത്ത് നിന്ന് വാഹനത്തിൽ കയറി കൂടിയതാകാം പാന്പ് എന്നാണ് നിഗമനം.

പാന്പിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ഒഴിവാക്കിയെങ്കിലും അണലിക്കൊപ്പം ഒരു പകൽ മുഴുവൻ യാത്ര ചെയ്തതിന്‍റെ ആഘാതത്തിലും ജീവൻ തിരിച്ച് കിട്ടിയതിലുള്ള ആശ്വാസത്തിലാണ് പ്രവാസിയായ നാസറും കുടുംബവും.