കൂടരഞ്ഞി: കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി എത്തുന്ന രോഗികളും അവരുടെ പരിചാരകരും ശൗചാലയമില്ലാതെ വലയുകയാണ്. കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ ശൗചാലയം മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.

ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന ഈ കേന്ദ്രത്തിൽ ആവശ്യത്തിന് ശൗചാലയ സൗകര്യം ഇല്ലാത്തത് രോഗികൾക്കും കൂടെവരുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

പരിശോധന റൂമിനോട് ചേർന്ന് നിലവിൽ ഉപയോഗത്തിലുള്ളത് പഴയ ഒരു ശൗചാലയമാണ്. മൂന്ന് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ഈ ശൗചാലയത്തിൽ രണ്ടെണ്ണം ഏറെക്കാലമായി ഉപയോഗശൂന്യമായി കയറ് ഉപയോഗിച്ച് വാതിലുകൾ അടച്ച നിലയിലാണ്.

ശേഷിക്കുന്ന ഏക യൂണിറ്റ് അത്യന്തം വൃത്തിഹീനമായ അവസ്ഥയിലാണ്. ശൗചാലയത്തിന്‍റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നും അല്ലാത്ത ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്നും മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ അറിയിച്ചു.