തിരുവമ്പാടി: കാട്ടാന കൃഷി നശിപ്പിച്ച തിരുവമ്പാടി പഞ്ചായത്ത് മേലെ പൊന്നാങ്കയം കാടോത്തിമല ഭാഗത്ത്‌ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് മാജുഷ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ളസംഘം സന്ദർശിച്ചു. കാട്ടാനയെ തുരത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

സ്ഥലം എംഎൽഎ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് വേണ്ടി പ്രതികരിക്കുന്നില്ല. അവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കുന്നതിൽ പരാജയപ്പെട്ടു. കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും മാജുഷ് മാത്യു പറഞ്ഞു.

പുത്തൻപുരയിൽ ഷാജി, ഗോപിനാഥൻ പുത്തൻപുരയിൽ, മുരിങ്ങയിൽ മൈക്കിൾ, മണിക്കൊമ്പേൽ ജോസുകുട്ടി, മോഹനൻ പുളിയാനിപ്പുഴ, അശോകൻ പുതുപ്പറമ്പിൽ, പ്രവീൺ പതാലിയിൽ, അനിൽ പുതുപ്പറമ്പിൽ എന്നീ കർഷകരുടെ വാഴ, തെങ്ങ്, കമുങ്ങ്, ജാതി, കൊക്കോ, കപ്പ തുടങ്ങിയവയാണ് കാട്ടാന നശിപ്പിച്ചത്.

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ബിജു കണ്ണന്തറ, സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, വൈസ് പ്രസിഡന്‍റ് ദേവസ്യ ചൊള്ളാമഠം, നിയോജക മണ്ഡലം പ്രസിഡന്‍റ് തമ്പി പറകണ്ടത്തിൽ, പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോൺസൺ, യുഡിഎഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, ടോമി കൊന്നക്കൽ, സാബു അവന്നൂർ, ലൈജു അരീപ്പറമ്പിൽ, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.