കാസർഗോഡ്: സ്ത്രീപുരുഷ സൗഹൃദങ്ങളെ സമൂഹം നോക്കിക്കാണുന്ന രീതി മാറേണ്ടതുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ. കളക്ടറേറ്റില്‍ നടത്തിയ വനിതാ കമ്മീഷൻ സിറ്റിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം.
പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള സൗഹൃദത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണത സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു.

സ്ത്രീ പുരുഷ സമത്വം പൂര്‍ണമായ അര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം സമൂഹത്തില്‍ ശക്തമായി നടക്കുമ്പോഴും ചില കോണുകളില്‍ നിന്ന് സദാചാര ആക്രമണങ്ങൾ പോലുള്ളവ ഉണ്ടാകുന്ന പ്രവണത പരിശോധിക്കപ്പെടേണ്ടതാണ്. ഇതിന്‍റെ ഭാഗമായി വനിതാ കമ്മീഷന്‍ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലും സ്‌കൂള്‍, കോളജ് തലങ്ങളിലും ജൂണ്‍ മാസം മുതല്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. കലാലയജ്യോതി, ഉണര്‍വ്, വിവാഹപൂർവ, വിവാഹാനന്തര കൗണ്‍സലിംഗ് പരിപാടികളും ശക്തമായി നടപ്പാക്കും.

കുടുംബങ്ങൾക്കകത്ത് പുരുഷന്‍മാരുടെ ജീവിതരീതിയിലെ പ്രശ്നങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും സാരമായി ബാധിക്കുന്നുണ്ട്. ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍ വീടുകളില്‍ സ്ത്രീകള്‍ ശാരീരിക അക്രമങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. അതോടൊപ്പം സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകുന്നു. വരുമാനത്തില്‍ കൂടുതല്‍ ചെലവ് വരുന്ന രീതിയും കുടുംബങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 53 പരാതികള്‍ പരിഗണിച്ചു. അഞ്ച് പരാതികള്‍ തീര്‍പ്പാക്കി. 47 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. കാസര്‍ഗോഡ് വനിതാസെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.കെ. ജയശ്രീ, കെ. അമൃത, ഫാമിലി കൗണ്‍സലര്‍ രമ്യ, അഡ്വ. ഇന്ദിര എന്നിവരും പങ്കെടുത്തു.