കൊട്ടിയം : തൃക്കോവിൽവട്ടം പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. ഒരു യുവതി രോഗം ഗുരുതരമായി മരണപ്പെടുകയും ഉണ്ടായി. പഞ്ചായത്തി െന്‍റ വിവിധ ഭാഗങ്ങളിലായി ആറുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒട്ടേറെപേർ നിരീക്ഷണത്തിലാണ്.

പ്രാഥമികാരോഗ്യകേന്ദ്രത്തി െന്‍റ മേൽനോട്ടത്തിൽ പ്രതിരോധനടപടി ഊർജിതമാക്കിയിട്ടുണ്ട്. കണ്ണനല്ലൂർ ചേരിക്കോണത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തി െ െ ന്‍റ നേതൃത്വത്തിൽ ക്ലോറിനേഷനും സർവേയും ശക്തമാക്കി.

രോഗലക്ഷണമുള്ളവരെ കണ്ടെത്തുന്നതിന് ആരോഗ്യവിഭാഗം വീടുകൾതോറുമുള്ള സർവേ നടത്തുന്നു. ക്ലോറിനേഷനും ബോധവത്കരണവും ഞായറാഴ്ചയും തുടർന്നു. പഞ്ചായത്തംഗം സുനിത സുമിത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രോഗ പ്രതിരോധ നടപടികൾ. കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ വീട്ടിൽ മുരളിയുടെയുംശ്രീജയുടെയും മകൾ എം.മീനാക്ഷി (19) മഞ്ഞ പ്പിത്ത രോഗബാധ മൂലം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരിച്ചിരുന്നു.

മീനാക്ഷിയുടെ സഹോദരി നീതു(17) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരി ക്കേ ഇന്നലെ മരിച്ചു. ഇവരുടെ സഹോദരൻ അമ്പാടിക്കാണ് (12) ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. അമ്പാടി അപകടനില തരണംചെയ്തു.

കുണ്ടറ നിയോജകമണ്ഡലത്തിലെ തൃക്കോവിൽവട്ടം കണ്ണനല്ലൂർ ചേരിക്കോണത്തുണ്ടായ ആരോഗ്യപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്ന് പി.സി.വിഷ്ണുനാഥ് എംഎൽഎ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. ഹെപ്പറ്റൈറ്റിസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ സഹായവും നൽകാൻ നടപടിയുണ്ടാകണം.

അടിയന്തരമായി നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി എംഎൽഎ അറിയിച്ചു.