നെയ്യാറ്റിന്‍കര: ഗ്രാമീണ റോഡുകളില്‍ മഴക്കാലത്തെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് തലവേദനയായി തുടരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. നഗരസഭയുടെ തൊഴുക്കല്‍- ചെന്പരത്തിവിള റോഡില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിനു സമീപത്തായി റോഡിലെ വെള്ളക്കെട്ട് മഴക്കാലത്തെ പതിവുകാഴ്ചയാണ്. റോഡിന്‍റെ തുടക്കത്തിലും മറ്റും തറയോടുകള്‍ പാകിയിട്ടുണ്ട്. ചിലയിടങ്ങള്‍ ടാര്‍ ചെയ്തിരിക്കുന്നു. എന്നാല്‍ വെള്ളക്കെട്ടുള്ള ഭാഗം അധികൃതരുടെ കനിവിനായി കാത്തു കിടക്കുകയാണ്.

നഗരസഭയുടെ ആലുംമൂട് ജംഗ്ഷനില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിറകുവശത്തു എത്തിച്ചേരുന്ന കോണ്‍വെന്‍റ് റോഡിലും മഴക്കാലത്ത് സ്ഥിതി ദയനീയം. ഈ റോഡില്‍ രണ്ടു കോന്പൗണ്ടുകളിലായി സെന്‍റ് തേരേസാസ് സ്കൂള്‍, എല്‍പി സ്കൂള്‍, സെന്‍റ് ആവില സ്കൂള്‍ എന്നിവയും ശ്രീവിദ്യാധിരാജ വിദ്യാമന്ദിറും സ്ഥിതി ചെയ്യുന്നു. നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഈ വിദ്യാലയങ്ങളിലേയ്ക്ക് കോണ്‍വെന്‍റ് റോഡിലൂടെ വന്നുപോകുന്നത്. മുന്പ് ടാര്‍ ചെയ്തിരുന്ന റോഡ് പിന്നീട് തറയോടുകള്‍ പാകിയെങ്കിലും ശാസ്ത്രീയമായല്ലെന്ന ആക്ഷേപം ആദ്യമേ ഉയരുകയുമുണ്ടായി.

ക്രമേണ റോഡിന്‍റെ മധ്യഭാഗം പലയിടത്തും താഴേക്കമര്‍ന്ന നിലയിലായതോടെ മഴക്കാലത്ത് വെള്ളക്കെട്ടും സ്ഥിരമായതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. മഴക്കാലത്തും മഴയില്ലാത്തപ്പോഴും ഈ റോഡിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് യാത്ര സാഹസികമാണ്. ഗ്രാമീണ റോഡുകളില്‍ പലയിടത്തും അങ്ങിങ്ങു പൊട്ടിപ്പൊളിഞ്ഞും ടാറിളകിയുമുള്ള അവസ്ഥ നേരത്തെ വ്യാപകമായിരുന്നു. യാത്രക്കാരുടെ നിരന്തര പരാതികള്‍ കാരണം ചില പാതകളില്‍ അറ്റകുറ്റപ്പണി നടന്നെങ്കിലും അധികൃതരുടെ ശ്രദ്ധ തീര്‍ച്ചയായും എത്തേണ്ടയിടങ്ങള്‍ കുറവല്ല.