കൊല്ലം: വിപണിയിൽ പത്തുലക്ഷം രൂപ വിലമതിക്കുന്ന 22.37 കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. മയ്യനാട് കൈതപ്പുഴയിൽ സുനിൽ മന്ദിരത്തിൽ അനിൽകുമാറാണ് (53) അറസ്റ്റിലായത്.

ഇന്നലെ രാവിലെ 9.30 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ പഴയ കവാടത്തിന് സമീപം കണ്ണനല്ലൂർ റോഡിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. തിരുപ്പതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിൽ 12 പായ്ക്കറ്റുകളിലായി പെട്ടിയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻ സാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

സമാനമായ കേസിൽ മുമ്പ് രണ്ട് തവണ ഇയാൾ പിടിയിലായിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ ട്രെയിൻ മാർഗം കൊല്ലത്ത് കഞ്ചാവ് എത്തിക്കുന്നത്. ഓരോ തവണ പിടിയിലാകുമ്പോഴും പിന്നീട് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുകയാണ് പതിവ്.

നാളുകളായി ഇയാൾ സിറ്റി ഡാൻസ് ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഈസ്റ്റ് സിഐ അനിൽ കുമാർ,എസ്ഐ നിയാസ്, എഎസ്ഐ അശ്വനി,സിപിഒ രാഹുൽ എന്നവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.