മറയൂർ: അഞ്ചുനാട് യുവത ആരംഭിച്ച വായനശാല അറിവിന്‍റെ കലവറയായി മാറുന്നു. കാന്തല്ലൂർ പുത്തൂർ സ്വദേശിനിയായ വിദ്യാർഥിനി ജയപ്രിയ മുരുകേശൻ പ്രദേശത്ത് വായനശാലയില്ലെന്നു കാണിച്ച് 2023-ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയെ മുഖ്യമന്ത്രി നേരിട്ട് വിളിക്കുകയും ഇവിടെ ഉടൻ വായനശാല തുറക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

തുടർന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശമനുസരിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സിൽ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് വായനശാല തുടങ്ങാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുന്നത് പഞ്ചായത്താണ്.

കെ. മോഹനൻ സെക്രട്ടറിയും ജി. ബാലൻ പ്രസിഡന്‍റുമായ വായനശാലയുടെ ലൈബ്രറേറിയൻ സുന്ദരി സുബ്ബരാജാണ്. ഇവിടെ നടത്തുന്ന പരിപാടികൾക്ക് വൃന്ദാവൻ മിസ്റ്റ് സിറ്റി മാനേജരും പാലക്കാട് സ്വദേശിയുമായ ഗോവിന്ദരാജുമുണ്ട്.

ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന എഴുത്തുപെട്ടിയിലൂടെ ആസ്വാദന കുറിപ്പുകളും ധാരാളം ലഭിക്കുന്നുണ്ട്. ലഹരിക്കെതിരേ വായനശാലയുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് റാലിയും നടത്തിയിരുന്നു. വായനശാലയിലൂടെ കുട്ടികളുടെ പ്രതികരണശേഷിയും ചിന്താശേഷിയും വർധിപ്പിക്കാനും വ്യക്തിത്വ വികസനത്തിനും അവസരമൊരുക്കുന്നു.