ഇടവെട്ടി: പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന തൊണ്ടിക്കുഴ -നടയം റോഡിന്‍റെ നിർമാണം വൈകുന്നത് ഫണ്ടിന്‍റെ ലഭ്യതക്കുറവു മൂലമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബിൻസി മാർട്ടിൻ പറഞ്ഞു. പഞ്ചായത്തിലെ ഒന്ന്, മൂന്ന് വാർഡുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിച്ച തുക ആറാം വാർഡിൽ വിനിയോഗിച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിൽനിന്നും ഒന്ന്, മൂന്ന് വാർഡുകൾക്കായി ഫണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു രൂപപോലും പഞ്ചായത്തിന് ലഭ്യമായിട്ടില്ലെന്നും പ്രസിഡന്‍റ് പറഞ്ഞു.

ജില്ലാ പഞ്ചായത്തിൽനിന്ന് ആദ്യഘട്ടത്തിൽ ലഭിച്ച 16 ലക്ഷം രൂപ മാർത്തോമ -മുല്ലക്കവല റോഡിനായും പിന്നീട് അനുവദിച്ച 15 ലക്ഷം നടയം -പ്രഭാകരൻകവല റോഡിനുമാണ് വിനിയോഗിച്ചത്. തൊണ്ടിക്കുഴ-നടയം റോഡിനായി 11 തവണ ടെൻഡർ ക്ഷണിച്ചെങ്കിലും നിർമാണം ഏറ്റെടുത്ത കരാറുകാരൻ ഇത് ഉപേക്ഷിച്ചുപോയതോടെയാണ് നിർമാണം തടസപ്പെട്ടത്. പഞ്ചായത്തിന് മെയിന്‍റൻസ് ഗ്രാന്‍റായി ലഭിച്ച 78 ലക്ഷം രൂപ 13 വാർഡുകൾക്കായി വീതിച്ചു നൽകുകയായിരുന്നു.

ജില്ലാ പഞ്ചായത്തിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് റോഡ് നിർമാണം നടത്തുമെന്നും ബിൻസി മാർട്ടിൻ പറഞ്ഞു.