ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ ഇരിക്കാൻ കസേരകളില്ലാതെ വലയുന്നു. ഓരോ പരിശോധനാ മുറികൾക്കു മുന്നിലും നൂറുകണക്കിന് രോഗികളാണ് ഊഴംകാത്ത് മണിക്കൂറുകൾ നിൽക്കുന്നത്. ഇവരിൽ പ്രായമായവരും കൈക്കുഞ്ഞുമായുളളവരും നിൽക്കാൻ ബുദ്ധിമുട്ടുള്ളവരുമെല്ലാമുണ്ട്.

ക്യൂവിൽ നിന്നു മാറിയാൽ അവസരം നഷ്ടപ്പെടുമെന്നതിനാൽ എത്ര കഷ്ടപ്പെട്ടും ഇവർ ഒപിക്ക് മുന്നിൽതന്നെ നിൽക്കുകയാണ്. ചീട്ടെടുക്കുമ്പോൾ ഡോക്ടറെ കാണാനുള്ള ക്രമനമ്പറിടാറുണ്ടെങ്കിലും ഒപിക്ക് മുന്നിലെ ക്യൂ തന്നെയാണ് ശരണം.

ഒപിക്ക് മുന്നിൽ അഞ്ചോ, ആറോ പേർക്ക് ഇരിക്കാനുള്ള സൗകര്യമേ ഉള്ളൂ. ബാക്കിയുള്ള രോഗികൾ മുഴുവൻ നേരവും നിൽക്കണം.

അവശരായ രോഗികൾക്കെങ്കിലും ഇരിക്കാനുള്ള സൗകര്യമൊരുക്കാൻ ആശുപത്രി അധികൃതരും ആശുപത്രി വികസനസമിതിയും തയാറാകണമെന്നാണ് രോഗികൾ അവശ്യപ്പെടുന്നത്. ചീട്ടെടുക്കുമ്പോൾ രേഖപ്പെടുത്തുന്ന ക്രമമനുസരിച്ച് രോഗികൾക്ക് ഡോക്ടറെ കാണാനുള്ള ക്രമീകരണവും ഒരുക്കണമെന്നും രോഗികൾ ആവശ്യപ്പെട്ടു.