അടിമാലി: സ്വാദിനു പേരുകേട്ട മറയൂരിലെ കരിമ്പുകൃഷി പ്രതിസന്ധി നേരിടുന്നു. മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ടെങ്കിലും കരിമ്പിന്‍തോട്ടത്തില്‍ കൃഷിജോലികള്‍ക്കായി തൊഴിലാളികളെ കിട്ടാനില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തമിഴ്‌നാട് ശര്‍ക്കരയുടെ കടന്നുവരവ് നിയന്ത്രിക്കാനാവാത്തതാണ് മറ്റൊരു പ്രതിസന്ധി. ഇതുമൂലം മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ വ്യാജശര്‍ക്കര വിപണിയില്‍ എത്തുന്നുവെന്നും ഇതു വിലയിടിവിനും യഥാര്‍ഥ ശര്‍ക്കരയുടെ വില്‍പ്പനക്കുറവിനും ഇടവരുത്തുന്നുവെന്നും കര്‍ഷകര്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനമാണ് കരിമ്പ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു ഭീഷണി. മണ്ണിലെ വളക്കൂറ് നഷ്ടമായതും കാട്ടുമൃഗശല്യവും കരിമ്പുകര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍മൂലം കരിമ്പുകൃഷി ചെയ്തിരുന്ന കര്‍ഷകരില്‍ പലരും കൃഷിയില്‍നിന്നു പിന്‍വാങ്ങിയിട്ടുണ്ട്. ഇതോടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് മറയൂരില്‍ കരിമ്പുകൃഷി കുറഞ്ഞു.

കരിമ്പുകൃഷി ചെയ്തുപോന്നിരുന്ന ഭൂമി തരിശായി മാറുകയോ ടൂറിസവുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമാണ്.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ഷകര്‍ കരിമ്പ് കൃഷിയില്‍നിന്നു പിന്‍വാങ്ങിയേക്കാം.