കരിമണ്ണൂർ: ജനവാസ മേഖലയിൽ മാലിന്യം തള്ളിയവരെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിനു കൈമാറി. കരിമണ്ണൂർ-വണ്ടമറ്റം റോഡിൽ നെയ്യശേരി ഭാഗത്ത് മാലിന്യം തള്ളിയവരെയാണ് നാട്ടുകാർ പിടി കൂടിയത്. കരാർ അടിസ്ഥാനത്തിൽ മാലിന്യം തള്ളുന്ന സംഘത്തെയാണ് നാട്ടുകാർ തടഞ്ഞത്. ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം.

കരിഓയിൽ ഉൾപ്പെടെയുള്ള മാലിന്യം രണ്ടു ലോഡ് തള്ളുകയും മൂന്നാമത്തെ ലോഡിറക്കുന്നതിന് എത്തിയപ്പോൾ പ്രദേശവാസികൾ തടഞ്ഞ് പഞ്ചായത്ത് അധികൃതരെയും പോലീസിനെയും അറിയിക്കുകയുമായിരുന്നു. തുടർന്ന് വാർഡ് മെംബർ ഷേർളി സെബാസ്റ്റ്യനും പഞ്ചായത്ത് പ്രസിഡന്‍റ് നിസാമോൾ ഷാജിയും സ്ഥലത്തെത്തി.

കരിമണ്ണൂർ പോലീസും എത്തി. വേസ്റ്റ് അവിടെനിന്ന് നീക്കം ചെയ്യണമെന്ന് കരാറുകാരനോട് എസ്ഐ നിർദേശിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. തുടർന്ന് പ്രദേശവാസികൾ ഉയർന്ന റവന്യു, പോലീസ് അധികൃതരെ വിവരം അറിയിച്ചു.

കരാറുകാരൻ ഉൾപ്പെടെ അഞ്ചു പേർക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. ഉടുന്പന്നൂരും ഇടവെട്ടിയിലും വണ്ണപ്പുറത്തും പുറപ്പുഴയിലും സമാന സംഭവങ്ങൾ അടുത്ത നാളുകളിൽ ഉണ്ടായിരുന്നു.