വൈപ്പിൻ: നവകേരള സദസിൽ ചർച്ച ചെയ്ത നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ വൈപ്പിൻ മണ്ഡലത്തിൽ ഏഴു കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകിയതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.

ഞാറക്കൽ പഞ്ചായത്തിലെ തുലാപ്പറമ്പ്, ചെറുപുഷ്പാലയം റോഡുകൾക്ക് 1.05 കോടി രൂപയും ശ്മശാനം റോഡിനു 64.70 ലക്ഷവും ചെലവാക്കും. കുഴുപ്പിള്ളി 13-ാം വാർഡിലെ തുണ്ടിപ്പുറം ചിറ റോഡ് , എടവനക്കാട് വാർഡ് 13 ലെ അമ്മ തമ്പുരാൻ റോഡ് എന്നിവയ്ക്ക് 1.95 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

കടമക്കുടിയിൽ 10-ാം വാർഡിൽ പിഴല ഭാഗത്തെ കലുങ്കുകൾ നന്നാക്കാനും മുളവുകാട് മൂന്നാം വാർഡിലെ ടവർലൈൻ റോഡിനും 65.60 ലക്ഷം രൂപ ചെലവഴിക്കും. കടമക്കുടി ആറാം വാർഡിലെ പാലിയത്ത് റോഡിനു 68.50 ലക്ഷം രൂപയും ഒന്നാം വാർഡിലെ കടമക്കുടി മെയിൻ റോഡിനു 1.16 കോടി രൂപയും നാലാം വാർഡിലെ പുറമ്പോക്ക് ഐലൻഡ് ആർട്ട്സ് ക്ലബ് റോഡിനു 41.60 ലക്ഷം രൂപയുമാണ് വിനിയോഗിക്കുക.

പള്ളിപ്പുറത്ത് ഏഴാം വാർഡ് കയർ ഗോഡൗൺ റോഡ്, അഞ്ചാം വാർഡ് മഞ്ഞുമാതാ പള്ളി റോഡ്, മഞ്ഞുമാതാ ലിങ്ക് റോഡ് എന്നിവയ്ക്കു 55. 20 ലക്ഷം രൂപയുടെ പദ്ധതിയായിട്ടുണ്ട്. 22-ാം വാർഡിലെ മലർവാടി റോഡിനു 11 ലക്ഷം രൂപ വേറെയും ചെലവാക്കും. എളങ്കുന്നപ്പുഴ ജനത റോഡിനും കർത്തേടം കോ - ഓപ്പറേറ്റീവ് ബാങ്കിനു എതിർവശത്തെ റോഡിനുമായി 35.80 ലക്ഷം രൂപയും വിനിയോഗിക്കും.