കിഴക്കമ്പലം: പഴങ്ങനാട് കടമ്പ്രയാർ ഡിടിപിസി ഹോട്ടലിനു സമീപം പാടശേഖരം മണ്ണിട്ടു നികത്തുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലിനോടു ചേർന്ന് ഏകദേശം 20 സെന്‍റ് സ്‌ഥലത്താണ് മണ്ണിട്ട് നികത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെക്കുറിച്ച് നാട്ടുകാർ പരാതി ഉന്നയിച്ചതോടെ പ്രദേശം സ്ഥിതി ചെയ്യുന്ന വാർഡ് 15ലെ മെമ്പർ ഷീബ ജോർജ് ഇന്നലെ രാവിലെ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് അനധികൃത പാടം നികത്തലാണെന്ന് കണ്ടെത്തിയത്.

തുടർന്ന് പാടം നികത്തൽ നിർത്താൻ ആവശ്യപ്പെടുകയും നാട്ടുകാർ ഉൾപ്പടെ മണ്ണുമായി എത്തിയ ലോറി തടയുകയുമായിരുന്നു. ആകെ നാല് സെന്‍റ് സ്ഥലവും കെട്ടിടവും മാത്രമാണ് ഹോട്ടൽ നടത്തിപ്പിന് നൽകിയിട്ടുള്ളതെന്നും ബാക്കിഭാഗം നിലമായി കിടക്കുന്നതുമാണ്.

നികത്തലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് യാതൊരു അറിവും ലഭിച്ചിട്ടില്ലെന്നും വാർഡ് മെമ്പർ പറഞ്ഞു. എന്നാൽ ഞങ്ങൾക്ക് മുകളിൽനിന്ന് നിർദേശം കിട്ടിയിട്ടുണ്ടെന്നും രേഖകൾ ഉണ്ടെന്നുമാണ് ലോറിയിൽ മണ്ണുമായി എത്തിയ കാരാറുകാർ പറഞ്ഞത്.

ഹോട്ടലിനോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലം നിലമാണോ കരഭൂമിയാണോ എന്ന് പരിശോധിച്ചാൽ മാത്രമേ നിജ സ്ഥിതി വ്യക്തമാകൂ. ഈ ഭാഗത്ത് വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഹോട്ടൽ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിവിശേഷവും പാർക്കിംഗും തടസപ്പെട്ടിരിക്കുകയാണ്.