കൊച്ചി: താത്ക്കാലിക വിസിമാരുടെ നിയമനം നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും ബന്ധപ്പെട്ട വിസിമാരും നല്‍കിയ അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലാ വിസിമാര്‍ക്കു തത്ക്കാലം തുടരാമെന്ന മുന്‍ ഉത്തരവ് ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ നീട്ടി. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിര്‍ദേശത്തോടെയാണ് തത്സ്ഥിതി ഉത്തരവ്.

നിയമനത്തിനായി സര്‍ക്കാര്‍ നല്‍കിയ പട്ടിക അവഗണിച്ച് ഡോ. കെ. ശിവപ്രസാദ്, ഡോ. സിസ തോമസ് എന്നിവരെ താത്ക്കാലിക വിസിമാരായി അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചതിനെതിരെയായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം വേണം നിയമനമെന്ന ചട്ടം മറികടന്നാണ് ചാന്‍സലറുടെ നടപടിയെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് ഇക്കാര്യങ്ങള്‍ പരിഗണിച്ചുള്ളതാണെന്നുമാണ് സര്‍ക്കാരിന്‍റെ വാദം. എന്നാല്‍, യുജിസി മാര്‍ഗനിര്‍ദേശ പ്രകാരം യോഗ്യതയുള്ളവരെ താത്ക്കാലിക വിസിമാരായി നിയമിക്കാന്‍ രണ്ട് സര്‍വകലാശാലാ ആക്ടുകളും ചാന്‍സലര്‍ക്ക് അധികാരം നല്‍കുന്നതായി ചാന്‍സലറും വിസിമാരും ചൂണ്ടിക്കാട്ടി.