നെടുമ്പാശേരി: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നെടുമ്പാശേരിയുടെ മുത്തശി മാവ് എന്ന് വിശേഷിക്കപ്പെടുന്ന മരം നിലംപൊത്തി. നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ മുറ്റത്ത് നിന്നിരുന്ന മാവാണ് മറിഞ്ഞത്. നിരവധി സ്കൂൾ കെട്ടിടങ്ങളുടെ നടുവിൽ നിന്നിരുന്ന ഈ മരം ഒഴിഞ്ഞ സ്ഥലത്തേക്ക് അദ്‌ഭുതകരമായിട്ടാണ് മറിഞ്ഞത്.

ഒരു കെട്ടിടത്തിനും തകരാറുണ്ടായില്ല. കൊടിമരം മാത്രമാണ് മറിഞ്ഞത്. ഈ സ്കൂളിന്‍റെ സ്ഥാപകനായ വലിയപറമ്പിൽ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തയാണ് ഈ മാവ് നട്ടതെന്ന് പ്രായം ചെന്ന ആളുകൾ സാക്ഷ്യപ്പെടുത്തുന്നു.