വൈപ്പിൻ: ‘പുതുവൈപ്പിന്‍റെ ദുഖ’മെന്ന് കുപ്രസിദ്ധി നേടിയ ആർഎംപി കനാലിന്‍റെ മണൽ മൂടിയ ഭാഗത്ത് ഡ്രഡ്ജിംഗ് തുടങ്ങി. കൊച്ചി അഴിമുഖത്തോടു ചേർന്നുള്ള കനാലിന്‍റെ മുഖഭാഗം മണൽ മൂടിക്കിടക്കുന്നതിനാൽ പുതുവൈപ്പിന്‍റെ പടിഞ്ഞാറൻ മേഖലയിൽനിന്ന് മഴവെളളം ഇറങ്ങിപ്പോകാതെ വീടുകൾ പ്രളയ സമാനമായതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി തുടങ്ങിയത്.

നാട്ടുകാർ സമരസമിതി രൂപീകരിച്ച് പഞ്ചായത്തിനു മുന്നിൽ സമരം തുടങ്ങിയതോടെ പഞ്ചായത്ത് കളക്ടർക്ക് കത്തു നൽകി. യോഗം വിളിച്ച കളക്ടർ പോർട്ടിന്‍റെ അധീനതയിൽപ്പെട്ട ഈ ഭാഗം ഡ്രഡ്ജ് ചെയ്യാൻ പോർട്ടിനു നിർദേശം നൽകിയെങ്കിലും നടപടിയുണ്ടായില്ല.

പ്രസിഡന്‍റ് രസികല പ്രിയരാജ് കളക്ടറോട് വിഷയത്തിന്‍റെ ഗൗരവം വിശദമാക്കിയതോടെ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തി പണികൾ ചെയ്യാൻ ഇറിഗേഷൻ വകുപ്പിനു നിർദേശം നൽകുകയുമായിരുന്നു.

പ്രശ്നത്തിന് ശാശ്വത പരിഹാരം തേടാനായി ശാസ്ത്രീയ പഠനം നടത്തുവാനും ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

അതേസമയം ഇവിടെ ഡ്രഡ്ജിംഗിനു സ്ഥിരം സംവിധാനം വേണമെന്നും ഇതിനായി പ്ലാൻ ഫണ്ടിൽ പണം നീക്കിവെക്കണമെന്നും സമരസമിതി ചെയർമാൻ സി.ജി. ബിജു ആവശ്യപ്പെട്ടു.