കൊടുങ്ങല്ലൂർ: കടയിൽനിന്ന് സാധനങ്ങൾ എടുക്കാൻ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്ത കടയുടമയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമക്കേസുകളിൽ പ്രതികളായ മൂന്നുപേരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

ലോകമലേശ്വരം വയലാർ ദേശത്ത് നാലുമക്കൽ വീട്ടിൽ മുരളീധരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 നാണ് കടയിലെത്തിയ പ്രതികൾ പണം നൽകാതെ കത്തികൾ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചത്. ഇത് ചോദ്യംചെയ്ത മുരളീധരനെ പ്രതികൾ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും മർദിക്കുകയും കഴുത്തിനുനേർക്ക് കത്തിവീശി ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ലോകമലേശ്വരം ആശാൻപറമ്പ് പുളിക്കലകത്ത് വീട്ടിൽ അസറുദ്ധീൻ (24), എടവിലങ്ങ് പേരകത്ത് വീട്ടിൽ മിഹാസ് (24 ), എറിയാട് കൊല്ലത്തുവീട്ടിൽ ഫർസാൻ (20) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍ർ ബി.കെ. അരുൺ, സബ് ഇൻസ്‌പെക്ടർ കെ. സാലിം, ജൂണിയർ എസ്ഐ മനു ചെറിയാൻ, ജിഎസ്ഐ ഷാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷമീർ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ അമൽദേവ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.