ഷൊർണൂർ: വാടാംനാംകുർശിയിൽ റെയിൽവേ മേൽപ്പാലം നിർമാണം നടക്കുന്നിടത്തെ റോഡ് തകർച്ചയും വാഹനക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ നടപടി.

റെയിൽവേ ബ്രിഡ്ജസ് അധികൃതരുടെ ഉറപ്പുലംഘിക്കപ്പെട്ടാൽ സമരരംഗത്തിറങ്ങാൻ തയാറായി രാഷ്ട്രീയ പാർട്ടികൾ തീരുമാനമെടുത്തിരുന്നു.

സന്ദർശനം നടത്തിയ ആർബിഡിസികെ ഉന്നത ഉദ്യോഗസ്ഥസംഘം ഇഴഞ്ഞുനീങ്ങുന്ന മേൽപാല നിർമാണം വേഗത്തിലാക്കാനും യാത്രക്കാരുടെ പ്രശ്നപരിഹാരത്തിനു നടപടിയെടുക്കാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

പാലംപണികാരണം വാടാനാംകുർശി ഗേറ്റ് പരിസരത്ത് അപകടങ്ങൾ പതിവാകുന്നുവെന്ന പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥസംഘവും പണി കരാറെടുത്ത കമ്പനിയുടെ പ്രതിനിധികളും സ്ഥലം സന്ദർശിച്ചത്.

വാഹനഗതാഗതം സുഗമമാക്കുന്നതിനായി മണ്ണുമാന്തിയന്ത്ര സഹായത്തോടെ സർവീസ് റോഡിന്‍റെ വശങ്ങളിൽ അഴുക്കുചാൽ നിർമിച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ധാരണയായി.

പണി നടക്കുന്നിടത്ത് പാലം കഴിയുന്നതുവരെ യാത്ര സുഗമമാക്കാൻ റോഡിൽ കട്ടവിരിക്കുവാനും ധാരണയായിട്ടുണ്ട്.

ആവശ്യമെങ്കിൽ ഒരു ദിവസം റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ച് പണി നടത്തുമെന്നും സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. പ്രദേശത്ത് നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.