വടക്കഞ്ചേരി: ദേശീയപാത മംഗലംപാലം ബൈപാസിനടുത്ത് ലോറിയിൽനിന്നും കണ്ടെയ്നർ വേർപ്പെട്ടു മറിഞ്ഞു.

അപകടസമയത്ത് മറ്റു വാഹനങ്ങളുണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇന്നലെ പുലർച്ചയാണ് സംഭവം. തൃശൂർ ഭാഗത്തുനിന്നും ടയർ കയറ്റി പാലക്കാട് ഭാഗത്തേക്കു പോയിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

പാലക്കാട് ലൈനിൽ മംഗലംപാലത്തിൽ പൊളിച്ചുപണികൾ നടക്കുന്നതിനാൽ പാലക്കാട്ടേക്കുള്ള വാഹനങ്ങളും തൃശൂർ ലൈനിലൂടെ ഒറ്റവരിയായാണ് പോകുന്നത്.

ലോറി ഒറ്റവരി ലൈനിലേക്ക് തിരിയുന്നതിനിടെയാണ് കണ്ടെയ്നർ വേർപ്പെട്ട് തൃശൂർ ലൈനിലെ വശത്തേക്കു മറിഞ്ഞത്.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി. വൈകുന്നേരം മൂന്ന് ക്രെയിനുകൾ സ്ഥലത്തെത്തിച്ചാണ് കണ്ടെയ്നർ പൊക്കിമാറ്റിയത്.